നാഗ്പൂര്‍: പിതാവിന്റെ ഫോണില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ മകനോട് ആവശ്യപ്പെട്ട് അജ്ഞാതന്‍ തട്ടിയെടുത്തത് 9 ലക്ഷം രൂപ. നാഗ്പൂര്‍, കോരാടി സ്വദേശിയായ അശോക് മന്വാതെയാണ് ഓണ്‍ലൈന്‍ തട്ടിപ്പിനിരയായത്.
ബുധനാഴ്ചയാണ് സംഭവം നടന്നത്. പതിനഞ്ചുകാരനായ അശോകിന്റെ മകന് ഫോണ്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്നതിനിടെ ഒരു അജ്ഞാത ഫോണ്‍ കോള്‍ വരികയായിരുന്നു.
ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്ന കമ്പനിയിലെ കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടീവ് എന്നാണ് അജ്ഞാതന്‍ പരിചയപ്പെടുത്തിയത്. അശോകിന്റെ ബാങ്ക് അക്കൗണ്ടുമായി മൊബൈൽ ഫോൺ ബന്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അച്ഛന്റെ ക്രെഡിറ്റ് ട്രാന്സാക്ഷന് പരിധി ഉയര്‍ത്താനായി ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്ന് അയാള്‍ ആവശ്യപ്പെട്ടു. മകന് ഇതനുസരിച്ച് ആപ്പ് ഡൗണ്‍ലോഡ് ചെയ്തതും അക്കൗണ്ടില്‍ നിന്ന് 8.95 ലക്ഷം രൂപ നഷ്ടപ്പെട്ടതായി അശോക് പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക