ഡൽഹി: വ്യത്യസ്ത ഇടങ്ങളിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ പീഡനത്തിനിരയായ സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തു. രണ്ട് സംഭവത്തിലും കുടുംബത്തിന് പരിചയമുള്ളവരാണ് പ്രതികൾ. ആറും നാലും വയസ്സുള്ള കുഞ്ഞുങ്ങളാണ് പീഡിപ്പിക്കപ്പെട്ടത്. നേരത്തേ അപരിചതരാണ് കുട്ടികളെ ആക്രമിച്ചതെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്.
നവംബർ മൂന്നിനാണ് സംഭവം നടന്നത്. ആദ്യ സംഭവം റിപ്പോർട്ട് ചെയ്ത് ഗുലാബി ബാഗിലാണ്. ആറ് വയസ്സുള്ള പെൺകുട്ടിയാണ് ഇവിടെ പീഡിപ്പിക്കപ്പെട്ടത്. 52 വയസ്സുള്ളയാണ് കുട്ടിയെ ആക്രമിച്ചത്. കുട്ടിയുടെ വീടിന് സമീപമുള്ള പാർക്കിന് അടുത്ത് വെച്ചാണ് പീഡനം നടന്നത്. സംഭവത്തെ കുറിച്ച് പെൺകുട്ടി വിവരം അറിയിച്ചതോടെയാണ് വീട്ടുകാർ അറിഞ്ഞതെന്ന് ഡപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് ആന്റോ അൽഫോൺസ് പറയുന്നു.
പെൺകുട്ടിയുടെ അയൽവാസിയാണ് ഇയാൾ. ഇയാളുടെ വീടും പെൺകുട്ടി വീട്ടുകാർക്ക് കാണിച്ചുകൊടുത്തിരുന്നു. ഇതോടെ വീട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു. സ്ഥലത്തെ റിക്ഷാ തൊഴിലാളിയാണ് ഇയാൾ. അവിവാഹിതനാണ്.
പെൺകുട്ടിയുടെ വീട്ടിൽ നിന്നും 300 മീറ്റർ മാത്രം അകലെയാണ് പ്രതിയുടെ വീട്. ഏറെ കാലമായി ഇയാൾക്ക് കുട്ടിയുടെ വീട്ടുകാരെ പരിചയമുണ്ടായിരുന്നതായും പൊലീസ് പറയുന്നു.
ഡൽഹിയിലെ നരേലയിലാണ് മറ്റൊരു സംഭവം നടന്നത്. നാല് വയസ്സുള്ള പെൺകുട്ടിയാണ് ഇവിടെ പീഡനത്തിന് ഇരയായത്. ക്ഷേത്രത്തിന് പുറത്ത് സഹോദരിക്കും കൂട്ടുകാർക്കുമൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയെയാണ് പീഡിപ്പിച്ചത്. കുട്ടികൾക്കൊപ്പം കളിക്കാൻ എത്തിയിരുന്ന പതിനാല് വയസ്സുള്ള കൗമാരക്കാരനാണ് പെൺകുട്ടിയെ ആക്രമിച്ചത്. കളിസ്ഥലത്തു നിന്നും പെൺകുട്ടിയെ വിളിച്ചുകൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, “പെൺകുട്ടിക്ക് പത്ത് രൂപ നോട്ട് നൽകി വെള്ളം വാങ്ങി വരാൻ ആവശ്യപ്പെട്ടു. വെള്ളം വാങ്ങിക്കാൻ പോയ പെൺകുട്ടിയെ അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം ആൺകുട്ടി സ്ഥലത്തു നിന്നും മാറി”.
വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടിയെ രക്തസ്രാവത്തെ തുടർന്നാണ് മുത്തശ്ശി ആശുപത്രിയിൽ എത്തിച്ചത്. പരിശോധനയിലാണ് കുട്ടി ബലാത്സംഗത്തിന് ഇരയായതായി വ്യക്തമായത്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു. പെൺകുട്ടിയുടെ കൂട്ടുകാരിൽ നിന്നും കൃത്യം ചെയ്ത ആളുടെ വിവരങ്ങൾ മനസ്സിലാക്കിയ പൊലീസ് ഒരു ദിവസത്തിന് ശേഷം ആളെ പിടികൂടുകയായിരുന്നു.
പെൺകുട്ടിയുടെ കൂടെയുണ്ടായിരുന്ന പത്ത് വയസ്സുകാരനാണ് ആൺകുട്ടിയുടെ വസ്ത്രങ്ങളെ കുറിച്ചും മുടിയെ കുറിച്ചുമുള്ള വിവരങ്ങൾ പൊലീസിന് നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക