കേന്ദ്ര സംസ്ഥാന പെന്‍ഷന്‍കാര്‍, വിമുക്ത ഭടന്മാര്, വിരമിച്ച ബാങ്ക് ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് പെന്ഷന് തുടര്‍ന്ന് ലഭിക്കുവാനുള്ള ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് പോസ്റ്റ് ഓഫീസുകളില്‍ നിന്നോ പോസ്റ്റ്മാന് വീടുകളില്‍ എത്തിയോ നല്കുന്ന പദ്ധതി തപാല്‍ വകുപ്പ് ആരംഭിച്ചു.
ഈ അധ്യയന വർഷം സ്കൂളുകൾ ചെലവ് മാത്രമേ ഫീസായി ഈടാക്കാവൂ എന്ന് ഹൈക്കോടതി
കൊവിഡ് 19 വ്യാപന പശ്ചാത്തലത്തില്‍ മുതിര്‍ന്നവര്‍ വീട്ടില്‍നിന്ന് പുറത്ത് പോകുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് വഴി ഈ പദ്ധതി ആരംഭിച്ചത്. മുന്‍കൂട്ടി അറിയിച്ചാല്‍ പോസ്റ്റ്മാന് മൈക്രോ എ ടി എമ്മിന്റെ സഹായത്തോടെ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇതിന് തപാല്‍ വകുപ്പ് 70 രൂപ ഈടാക്കും. പെന്ഷന് വിവരങ്ങള്‍ക്കൊപ്പം ആധാര്‍ നമ്പറുമായി ബന്ധപ്പെടുത്തി വിരലടയാളം ചേര്‍ത്താണ് ജീവന്‍പ്രമാണ്‍ എന്ന ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റിന് രജിസ്റ്റര്‍ ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക