സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതികളുടെ മൊഴികള്‍ പുറത്തുവരുന്നതിനെതിരെ മന്ത്രി എകെ ബാലൻ പ്രതികരിച്ചു. പ്രതികളുടെ മൊഴികൾ വാർത്തയായി വരുന്നത് ഗുരുതര വീഴ്ച്ചയെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. എങ്ങനെ മൊഴികൾ പുറത്ത് വരുന്നുവെന്ന് ചോദിച്ച മന്ത്രി, അന്വേഷണ ഏജൻസികൾ ഇക്കാര്യം ഗൗരവമായി കാണണമെന്നും പറഞ്ഞു. മൊഴികള്‍ ഇത്തരത്തില്‍ പുറത്തുവരുന്നത് സുപ്രീം കോടതി വിധിക്കെതിരാണെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്നാം സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രം
ഏത് തരത്തിലാണ് ബിജെപിയും കോൺഗ്രസും അന്വേഷണ ഏജൻസികളിൽ സ്വാധീനം ചെലുത്തുന്നുവെന്നതിന്റെ തെളിവാണ് മൊഴികൾ പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉലക്ക കാണിച്ച് തങ്ങളെ പേടിപ്പിക്കേണ്ടെന്നും തോക്ക് കാണിച്ചാൽ ഭയക്കാത്ത പാർട്ടിയും അതിന്റെ നേതാവും കേരളം ഭരിക്കുന്ന സാഹചര്യത്തിൽ ബിജെപിയുടെയും കോൺഗ്രസ്സിന്റെയും ഓലപാമ്പ് കണ്ടു പേടിക്കുന്നവരല്ല കേരളത്തിലെ ഇടതുപക്ഷവും കമ്മ്യൂണിസ്റ്റുകാരുമെന്നും മന്ത്രിപറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക