തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ അവധി പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കൂട്ടായ പ്രവർത്തനത്തിലൂടെ പാർട്ടി മുന്നോട്ട് പോകുകയാണെന്നും കോടിയേരി മാറി നിൽക്കുന്നത് കൂടുതൽ ചികിത്സ ആവശ്യമുള്ളത് കൊണ്ടാണെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
കോടിയേരി ബാലകൃഷ്ണന് സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞു
കോടിയേരിക്ക് ഇനിയും തുടർച്ചയായ ചികിത്സ വേണം, പല കാര്യങ്ങളും നിർവ്വഹിക്കുകയും നേരിട്ട് ഇടപെടുകയും ചെയ്യേണ്ട സാഹചര്യത്തിലാണ് ഒരാൾക്ക് ചുമതല നൽകുന്നതെന്നും സെക്രട്ടേറിയറ്റ് യോഗത്തിൽ സഖാവ് കോടിയേരി ബാലകൃഷ്ണൻ തന്റെ അസുഖവുമായി ബന്ധപ്പെട്ട് അവധി വേണമെന്ന് കോടിയേരി ആവശ്യപ്പെട്ടെന്നും കുറച്ച് കൂടി തുടർച്ചയായ ചികിത്സ വേണമെന്ന് സെക്രട്ടേറിയേറ്റ് യോഗത്തിൽ റിപ്പോർട്ട് ചെയ്തതതെന്നും അതോടെ ലീവ് ആവശ്യമാണെന്നത് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചുവെന്നും ഈ സാഹചര്യത്തിൽ സഖാവ് എ വിജയരാഘവനെ ചുമതലപ്പെടുത്തുകയായിരുന്നെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക