നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഉച്ചക്ക് ശേഷം മന്ത്രിസഭ രൂപീകരണം ചര്‍ച്ചചെയ്യാന്‍ എന്‍ഡിഎ യോഗം ചേരും.കൂടാതെ വോട്ടെണ്ണലില്‍ ക്രമക്കേടെന്ന മഹസഖ്യത്തിന്റെ ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളി. ജെഡിയുവിന് തന്നെ പ്രധാന വകുപ്പുകള്‍ വേണമെന്ന നിബന്ധനയോടെയാണ് നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നത്.
ഇതിനായി കൂടുതല്‍ സീറ്റുകളുള്ള ബിജെപിയും നീക്കം നടത്തിയിരുന്നു. നിതീഷിനെ പിണക്കേണ്ടെന്ന നിലപാടാണ് ബിജെപിക്കുള്ളത്.
മുന്‍മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച നേതാവുമായ ജിതന്‍ റാം മാഞ്ചി, മന്ത്രി സ്ഥാനത്തേക്കില്ലെന്ന് പറഞ്ഞു. ഗവര്‍ണ്ണര്‍ സ്ഥാനം ബിജെപി, ജിതന്‍ റാം മാഞ്ചിക്ക് വാഗ്ദാനം ചെയ്തതായി സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക