ട്വിറ്റർ ഹിന്ദുഫോബിക്കാണെന്നും, ദേശവിരുദ്ധ മാധ്യമമാണെന്നും വിശേഷിപ്പിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. കേന്ദ്ര സർക്കാരിന്റെ ട്വിറ്റര്‍ നിരോധന വാര്‍ത്തകളെ പിന്തുണച്ചാണ് കങ്കണ ട്വിറ്റർ വഴി തന്നെ രംഗത്തുവന്നത്. കങ്കണയുടെ കുടുംബവുമൊത്തുള്ള ചിത്രം പങ്കുവെച്ചാണ് കങ്കണ നിരോധന നിലപാട് വ്യക്തമാക്കിയത്.
‘‘കേന്ദ്രസര്‍ക്കാര്‍ ട്വിറ്റര്‍ നിരോധിക്കാന്‍ ഒരുങ്ങുന്നതായി ചില വാര്‍ത്തകള്‍ കേള്‍ക്കുന്നു. നന്നായി. നമുക്ക് ഒത്തുചേരാന്‍ ഹിന്ദുഫോബിക്, ദേശവിരുദ്ധ പ്ലാറ്റ്ഫോമായ ട്വിറ്ററിന്റെ ആവശ്യമില്ല’ എന്നാണ് കങ്കണ കുറിച്ചത്.
കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രൊഫൈല്‍ ചിത്രം ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ട്വിറ്ററിനെതിരെ കങ്കണ രംഗത്തുവന്നത്. കോപ്പിറൈറ്റ് നിയമം ലംഘിച്ചതിനെ തുടര്‍ന്നാണ് അമിത് ഷായുടെ പ്രൊഫൈല്‍ പിക്ചര്‍ ട്വിറ്റർ ഒഴിവാക്കിയത്. പിന്നീട് ട്വിറ്റര്‍ തന്നെ അത് പുനസ്ഥാപിക്കുകയും ചെയ്തു.
ട്വിറ്ററില്‍ വന്ന ഇന്ത്യയുടെ ഭൂപടവുമായി ബന്ധപ്പെട്ട വിവാദം നിലനില്‍ക്കെയാണ് പുതിയ സംഭവം. ലഡാക്കിലെ ലേ എന്ന ജില്ല ജമ്മുകശ്മീരിന്റെ ഭാഗമായി കാണിക്കുന്ന ഭൂപടം കാണിച്ചതിന് ട്വിറ്ററില്‍ നിന്നും കേന്ദ്രം വിശദീകരണം തേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക