കൊച്ചി: എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളി. ജാമ്യാപേക്ഷ തള്ളിയത് എന്‍ഫോഴ്സ്മെന്റ് വാദങ്ങള്‍ പരിഗണിച്ചാണ്. കോടതി, കഴിഞ്ഞ വ്യാഴാഴ്ച ജാമ്യഹര്‍ജിയില്‍ വാദം കേട്ട ശേഷം ഇന്ന് രാവിലെ 11 ന് വിധി പറയാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇന്നലെ ശിവശങ്കര്‍ രേഖാമൂലം സമര്‍പ്പിച്ച വാദങ്ങള്‍ എതിര്‍ത്ത് കൊണ്ട് രാവിലെ എന്‍ഫോഴ്സ്മെന്റ് ഡയറകടറേറ്റ് സത്യാവങ്മൂലം നല്‍കിയതിന് പിന്നാലെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് മൂന്ന് മണിയിലേക്ക് മാറ്റുകയായിരുന്നു.
വ്യാജവാർത്തകൾക്കെതിരെ കർമപദ്ധതി തയ്യാറാക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകി സുപ്രിംകോടതി
എന്‍ഫോഴ്സ്മെന്റ് ഡയറ്കടറേറ്റ് കള്ളക്കടത്തില്‍ ലക്ഷ്യമിടുന്ന രാഷ്ട്രീയ നേതാക്കളുടെ പേര് വെളുപ്പെടുത്താന്‍ തന്റെ മേല്‍ സമ്മര്‍ദ്ദമുണ്ടെന്നും ഇതിന് വഴങ്ങാത്തത് കൊണ്ടാണ് അറസ്റ്റ് ചെയ്തത് എന്നുമായിരുന്നു ശിവശങ്കര്‍ ഇന്നലെ കോടതിയെ അറിയിച്ചത്. എന്നാല്‍ ഇഡി കോടതിയില്‍ ബോധിപ്പിച്ചത്, വാദം കഴിഞ്ഞ് മൂന്ന് ദിവസം പിന്നിട്ട ശേഷം വിധിക്ക് തലേന്ന് ഇത്തരം വാദങ്ങള്‍ ഉന്നയിച്ചതിന് പിന്നില്‍ ഗൂഢ ഉദ്ദേശ്യമാണെന്നായിരുന്നു. ശിവശങ്കറിന്റെ ശ്രമം കോടതിയെ തെറ്റിദ്ധരിപ്പിക്കാനും സ്വാധീനിക്കാനുമാണ്. കോടതിയുടെ ആരോപണം തുറന്ന കോടതിയില്‍ ഉന്നയിക്കാത്ത വാദങ്ങളാണ് എഴുതി നല്‍കിയിരിക്കുന്നതെന്നുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക