ചാനലുകളിലും മാധ്യമങ്ങളിലും വ്യാജ വാർത്തകൾ തടയുന്നതിന് കർമപദ്ധതി തയാറാക്കാൻ കേന്ദ്രസർക്കാരിന് സുപ്രിംകോടതി നിർദേശം നൽകി. നിലവിൽ ഇലക്ട്രോണിക് മാധ്യമങ്ങൾക്കെതിരെയുള്ള പരാതികൾ പരിഗണിക്കാൻ സംവിധാനമില്ലെങ്കിൽ പുതിയത് രൂപീകരിക്കണം. മൂന്നാഴ്ചയ്ക്കകം കർമപദ്ധതി സംബന്ധിച്ച് കേന്ദ്രം മറുപടി നൽകണം.
കേരള ഗവർണർ കൊവിഡ് മുക്തനായി ആശുപത്രി വിട്ടു
രാജ്യത്ത് ടി.വിയിൽ കാണിക്കുന്ന കാര്യങ്ങൾ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ വ്യക്തമാക്കി. നിസാമുദ്ദീൻ തബ്ലീഗ് സമ്മേളനവും, കൊവിഡ് വ്യാപനവും ചൂണ്ടിക്കാട്ടി മാധ്യമങ്ങൾ വർഗീയവത്ക്കരണത്തിന് ശ്രമിച്ചുവെന്ന ഹർജികൾ പരിഗണിക്കവേയാണ് പരാമർശം ഉണ്ടായത്. ഹർജിയിൽ കോടതി, കേന്ദ്രസർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അതൃപ്തി പ്രകടിപ്പിച്ചു. കൂടാതെ പുതിയ സത്യവാങ്മൂലം സമർപ്പിക്കാനും ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക