അപകീർത്തികരവും രാജ്യവിരുദ്ധവുമായ ഉള്ളടക്കങ്ങൾക്ക് ട്വിറ്ററിന് ബാധ്യതയുണ്ടെന്ന് പാർലമെന്ററി സമിതി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രൊഫൈൽ പിക്ചർ നീക്കം ചെയ്തതും ഭൂപടത്തിൽ ലേ ലഡാക്ക് തെറ്റായി ചിത്രീകരിച്ചതുമെല്ലാം കേന്ദ്രത്തിന് ട്വിറ്ററിനുമേൽ നിലപാട് കടുപ്പിക്കുന്നതിനുള്ള കാരണമായി മാറിയിരുന്നു. തങ്ങൾ മാധ്യമം അഥവാ പ്ലാറ്റ്ഫോം മാത്രമാണെന്നും പ്രസാധകരല്ലെന്നുമുള്ള ട്വിറ്ററിന്റെ വാദം സമിതി തള്ളി.
ട്വിറ്റർ പ്രസാധകർ അതായത് പബ്ലിഷർ എന്ന വ്യാഖ്യാനത്തിന്റെ പരിധിയിൽ വരുമെന്ന് സമിതി വ്യതമാക്കി. ട്വിറ്ററിനെ പ്ലാറ്റ്ഫോം എന്ന പരിധിയിൽ മാത്രമായി ഉൾപ്പെടുത്തുന്നില്ലെന്നും പകരം പ്രസാധകരായ തന്നെയാണ് കണക്കാക്കുന്നതെന്നും അതുകൊണ്ട് രാജ്യവിരുദ്ധവും അപകീർത്തികരവും ആയ ഉള്ളടക്കങ്ങൾക്ക് ട്വിറ്ററിന് ബാധ്യത ഉണ്ടെന്നും സമിതി വ്യക്തമാക്കുന്നു.
‘അന്ടെ സുന്ദരനികി’ ആദ്യ തെലുങ്കു ചിത്രവുമായി നസ്രിയ; ടൈറ്റില്‍ വീഡിയോ പുറത്ത് വിട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക