സംസ്ഥാനത്തെ സി.ബി.എസ്.ഇ സ്കൂളുകള്‍ ചെലവിന് ആനുപാതികമായി മാത്രമേ ഫീസ് ഈടാക്കാവൂ എന്ന് ഹൈക്കോടതി. ഫീസിളവ് സംബന്ധിച്ചുള്ള വിവിധ ഹര്‍ജികളിലാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ഉത്തരവ് ഇറക്കിയത്. തുടർന്ന് ഹര്‍ജികള്‍ ഡിസംബർ ഒന്‍പതിന് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
അര്‍ണബ് ഗോസ്വാമിയുടെ ഹർജി സുപ്രീംകോടതി രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കും
അതേസമയം സിബിഎസ്ഇ സ്കൂളുകളുടെ വരവുചെലവ് കണക്കുകള്‍ വിലയിരുത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഫീസിളവുമായി ബന്ധപ്പെട്ട് സര്‍ക്കുലര്‍ ഇറക്കുന്നതിനായി സിബിഎസ്ഇക്കും ഒപ്പം സർക്കാരിനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2020-21 വര്‍ഷത്തേക്ക് മാത്രമായുള്ള സർക്കുലർ ഇറക്കാനാണ് ഉത്തരവ് നൽകിയിരിക്കുന്നത്.
മുഖക്കുരുവും പാടുകളുമില്ലാത്ത സുന്ദര ചർമം സ്വന്തമാക്കാം,മാർഗം ഇതാ
പ്രതികരിക്കാൻ ഇവിടെ എഴുതുക