നിവാര്‍ അതിതീവ്ര ചുഴലി ഇന്ന് അര്‍ധരാത്രിയോടെ കരയ്ക്കെത്തും. ചെന്നൈ ചെമ്പരപ്പാക്കം തടാകം നിറയുന്നു. ഒരടി കൂടി നിറഞ്ഞാല്‍ തുറക്കും. 2015ല്‍ നഗരത്തിലെ വെള്ളപ്പൊക്കത്തിന് മുഖ്യകാരണം ഷട്ടര്‍ തുറന്നതായിരുന്നു.
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റു നിവാർ ഇന്നു കരയിൽ കടക്കാനിരിക്കെ തമിഴ്നാടും പുതുച്ചേരിയും അതീവ ജാഗ്രതയിൽ. മഹബലിപുരത്തിനും കാരയ്ക്കലിനും ഇടയിൽ പുതുച്ചേരി തീരത്തു മണിക്കൂറിൽ 120-145 വേഗതയിൽ ഇന്നു വൈകിട്ടു കര തൊടുമെന്നാണു കാലാവസ്ഥാ പ്രവചനം. മുൻ കരുതൽ നടപടികളുടെ ഭാഗമായി തമിഴ്നാട്ടിലും പുതുച്ചേരിയിലും ഇന്നു പൊതു അവധിയാണ്.
സി.എം.രവീന്ദ്രന് വെളളിയാഴ്ച ഹാജരാകണം; ചോദ്യം ചെയ്യലിന് ഇഡി നോട്ടീസ്
പുതുച്ചേരിയിൽ നാളെ രാവിലെ 6 വരെ നിരോധനാജ്ഞയുമുണ്ട്. ചെന്നൈയിൽ ചുഴലി നാശം വിതയ്ക്കില്ലെന്നാണു നിലവിലെ പ്രചവനം. എന്നാൽ, ഇന്നലെ മുതൽ തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. രക്ഷാപ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്ത നിവാരണ സേനയും തീരദേശ സേനയും രംഗത്തിറങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക