തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ പിഎച്ച്ഡി ചട്ടപ്രകാരമാണെന്ന് വ്യക്തമാക്കുന്ന കത്ത് കേരള സർവകലാശാല വൈസ് ചാൻസലർ ഗവർണർക്ക് കൈമാറി. ജലീലിന്റെ ഗവേഷണ പ്രബന്ധത്തിൽ തെറ്റുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയാണ് ഗവർണർക്ക് പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്താൻ വഗർണർ കേരള സർവ്വകലാശാല വിസിയെ ചുമതലപ്പെടുത്തി. ഇതിനെത്തുടർന്നാണ് വിസി റിപ്പോർട്ട് നൽകിയിരിക്കുന്നത്.
ദേശീയ പണിമുടക്ക് കേരളത്തിൽ ഹർത്താലായി മാറാൻ സാധ്യത
2006 ൽ ജലീൽ സമർപ്പിച്ച മലബാർ കലാപത്തെയും വാരിയംകുന്നത്ത് മുഹമ്മദ് ഹാജിയെയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചുള്ള ഗവേഷണപ്രബന്ധം ചട്ടപ്രകാരമാണെന്നും ഇതിൽ പിഴവുകളില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതോടെ പ്രബന്ധത്തിൽ പിഴവുകളുണ്ടെന്ന പരാതി തള്ളുകയും ചെയ്തു.
വിസി ആരോപണങ്ങൾ തള്ളിയെങ്കിലും പരാതിയുമായി മുന്നോട്ടു പോകാനാണ് ആർ എസ് ശശികുമാർ, ഷാജിർഖാൻ തുടങ്ങിയവർ ഉൾപ്പെട്ട ഉന്നതവിദ്യാഭ്യാസ സമിതിയുടെ തീരുമാനം. ഒരു വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് പരാതി നൽകാനൊരുങ്ങുകയാണ് ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക