മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ ഏഴ് നിബന്ധനകളുടെ അടിസ്ഥാനത്തിൽ കോടതി തള്ളി. കൂടാതെ ഡോക്ടർമാരുടെ സാന്നിധ്യത്തിൽ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാൻ വിജിലൻസിന് അനുമതിയും ലഭിച്ചു. 30-ാം തിയതി രാവിലെ 9 മണി മുതൽ 12 മണി വരെയും, വൈകീട്ട് 3 മണി മുതൽ 5 മണി വരെയുമാണ് ചോദ്യം ചെയ്യാൻ അനുമതി.
ചോദ്യം ചെയ്യുന്നതിന് മുൻപ് അന്വേഷണ ഉദ്യോഗസ്ഥർ കൊവിഡ് ടെസ്റ്റ് നടത്തണം. പ്രതിയെ മാനസികമായും ശരീരികമായും പീഡിപ്പിക്കാനോ ചികിത്സ തടസപ്പെടുത്താനോ പാടുള്ളതല്ലെന്നും കോടതി നിർദേശിച്ചു.
ഒരു മണിക്കൂറിന് ശേഷം പതിനഞ്ചു മിനിറ്റ് ഇടവേള നൽകി വേണം ചോദ്യം ചെയ്യാൻ . മൂന്ന് ഉദ്യോഗസ്ഥർ മാത്രമേ ചോദ്യം ചെയ്യാൻ ഉണ്ടാകാൻ പാടുള്ളു. ഉത്തരവിന്റെ പകർപ്പ് ആശുപത്രി അധികൃതർക്ക് നൽകണമെന്നും നിബന്ധനയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക