രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്സിന് തയ്യാറായാൽ എല്ലാവര്ക്കും ഉടന്‍ നല്‍കാനാവില്ലെന്ന് വ്യക്തമാക്കി പുനൈ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. കുട്ടികള്‍ക്കും പ്രായമായവര്‍ക്കും വാക്സിന് നല്‍കുന്നത് വൈകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ .
ആദ്യഘട്ടത്തില്‍ 15നും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് വാക്സിന് നല്‍കുക. 18 വയസിന് താഴെയും 65ന് മുകളിലും പ്രായമുള്ളവരില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തില്ലെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.
സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന വാക്സിന് ആദ്യം ഇന്ത്യക്കാര്‍ക്ക് ലഭ്യമാക്കുമെന്നും വാക്സിന് അടിയന്തര ലൈസന്‍സ് ലഭ്യമാക്കാന്‍ ശ്രമം നടത്തിവരികയാണെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി പറഞ്ഞു.
സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ ആദാര്‍ പൂനാവാല പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തിയിരുന്നു. വാക്സിന് വിതരണമായിരുന്നു ചര്‍ച്ചയില്‍ പ്രധാന വിഷയം. വലിയ തോതില്‍ വാക്സിന് നിര്‍മ്മിക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കിയതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക