കോവിഡ് ശ്വാസകോശത്തിന് ഏൽപ്പിക്കുന്ന നാശത്തെ കുറിച്ച് നമ്മളെ ആശങ്കപ്പെടുത്തുന്ന കാര്യങ്ങളാണ് കുറച്ച് കാലമായി പുറത്ത് വരുന്നത്. അത്തരം റിപ്പോർട്ടുകൾക്കിടെ ഇതാ ആശ്വാസം പകരുന്ന ഒരു ഗവേഷണ പഠനം.
കോവിഡ് തീവ്രമായി ബാധിച്ച രോഗികളിൽ നല്ലൊരു ശതമാനത്തിനും മൂന്നു മാസത്തിനുള്ളിൽ ശ്വാസകോശം സുഖപ്പെട്ട് പഴയ നിലയിലാകുമെന്ന് നെതർലൻഡ്സിലെ റാഡ്ബൗഡ് സർവകലാശാല നടത്തിയ പഠനം പറയുന്നു. കോവിഡ് ബാധിച്ച 124 രോഗികളെയാണ് പഠനത്തിന്റെ ഭാഗമായി നിരീക്ഷിച്ചത്. ഇവരെ മൂന്ന് സംഘങ്ങളായി തിരിച്ചു.
1.കോവിഡ് മൂലം ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ടവർ.
2.കോവിഡ് മൂലം ആശുപത്രിയിലെ നഴ്സിങ്ങ് വാർഡിൽ അഡ്മിറ്റായവർ
3.കോവിഡ് ബാധിച്ച് വീട്ടിലിരുന്ന ശേഷം തുടർച്ചയായ ലക്ഷണങ്ങൾ മൂലം ഡോക്ടർമാരാൽ ആശുപത്രിയിലേക്ക് റഫർ ചെയ്യപ്പെട്ടവർ.
ഇന്ത്യയുടെയും റഷ്യയുടെയും ഉപഗ്രഹങ്ങള്‍ നേര്‍ക്കുനേര്‍
മൂന്നു മാസത്തിനു ശേഷം ഇവരുടെ ആരോഗ്യ നിലയറിയാൻ സിടി സ്കാനും ലങ് ഫങ്ഷണൽ ടെസ്റ്റും അടക്കമുള്ള പരിശോധനകൾ നടത്തുകയും നീണ്ടു നിൽക്കുന്ന നാശം ഭൂരിഭാഗം കേസുകളിലും ഉണ്ടായിട്ടില്ലെന്ന് പഠനത്തിൽ കണ്ടെത്തി. ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളിൽ ചിലർക്ക് മാത്രമാണ് ഇത്തരം സങ്കീർണത കണ്ടെത്തിയത്.
മൂന്നു മാസത്തിനു ശേഷം രോഗം ബാധിച്ചവരിലുണ്ടായിരുന്നത് ക്ഷീണം, ശ്വാസം മുട്ടൽ, നെഞ്ചു വേദന എന്നിവയായിരുന്നു. എന്നാൽ കടുത്ത ന്യുമോണിയയും അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോമും ബാധിക്കപ്പെട്ട രോഗികൾക്ക് ഉണ്ടായ തരത്തിലുള്ള രോഗമുക്തി ക്രമമാണ് കോവിഡ് രോഗികളിലും ഉണ്ടായതെന്ന് പഠനത്തിനു നേതൃത്വം നൽകിയ ബ്രാം വാൻ ഡെൻ ബോർസ്റ്റ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക