കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. സ്വകാര്യ ആശുപത്രിയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഇബ്രാഹിം കുഞ്ഞിനെ അവിടെയെത്തിയാണ് ചോദ്യം ചെയ്യുന്നത്. തിരുവനന്തപുരം വിജിലന്‍സ് സ്പെഷ്യല്‍ യൂണിറ്റ് ഡി.വൈ.എസ്.പി. ശ്യാംകുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.
ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസമാണ് കോടതി തളളിയത്. അതോടെയാണ്ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് അനുമതി ലഭിച്ചത്. ഏഴ് നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയത്.
രാവിലെ ഒന്‍പത് മുതല്‍ 12 മണി വരെയും വൈകിട്ട് മൂന്ന് മുതല്‍ അഞ്ച് വരെയുംഡോക്ടര്മാരുടെ സാന്നിദ്ധ്യത്തില്‍ ചോദ്യം ചെയ്യാം. ഒരു മണിക്കൂര്‍ ഇടവിട്ട് വിശ്രമം നല്‍കണം. 15 മിനിട്ടാണ് അതിനായി കോടതി നല്‍കിയത്.
അന്വേഷണ ഉദ്യോഗസ്ഥര്‍ കൊവിഡ് പരിശോധന നടത്തണം. പ്രതിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കരുതെന്നും ചികിത്സ തടസപ്പെടുത്തരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക