തിരുവനന്തപുരം: കെ.എസ്.എഫ്.ഇയിലെ വിവാദ റെയ്ഡ് ഉൾപ്പെടെ ആഭ്യന്തര വകുപ്പിനെ പ്രതിസന്ധിയിലാക്കിയ പല തീരുമാനങ്ങൾക്കു പിന്നിലും മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സി.പി.എം. നേതൃത്വത്തിനുള്ളിൽ അമർഷം പുകയുന്നു. ഇതാണ് കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രി തോമസ് ഐസക്കിലൂടെയും സി.പി.എം. സ്ഥംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദനിലൂടെയും പുറത്തുവന്നത്.
കഴിഞ്ഞ നാലര വർഷത്തിനിടെ സി.പി.എമ്മിനേയും സർക്കാരിനേയും പ്രതിക്കൂട്ടിലാക്കുന്ന നിരവധി കാര്യങ്ങൾ ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായി. മുഖ്യമന്ത്രിയുടെ വകുപ്പ് ആയതിനാൽ എതിർത്തു പറയാൻ ആരും തയാറായിരുന്നില്ല. ഇപ്പോൾ പൊലീസ് ആക്ടിന്റെ വിവാദ ഭേദഗതി പിൻവലിച്ച് മുഖ്യമന്ത്രിയും ഉപദേഷ്ടാക്കളും പ്രതിരോധത്തിലായ സാഹചര്യത്തിലാണ് പൊലീസ് ഉപദേഷ്ടാവിനെതിരേ അമർഷം പുകയുന്നത്.
ബ്രഹ്മപുത്രയില്‍ കൂറ്റന്‍ അണക്കെട്ട് നിര്‍മിക്കാന്‍ ചൈന; ഇന്ത്യക്ക് ആശങ്ക
കെ.എസ്.എഫ്.ഇയിലെ റെയ്ഡ് മുഖ്യമന്ത്രി പോലും അറിഞ്ഞില്ലെന്നാണ് നേതാക്കൾ കരുതുന്നത്. അത് തിരുത്താൻ മുഖ്യമന്ത്രിയും തയാറായിട്ടില്ല. അതുകൊണ്ടു തന്നെ റെയ്ഡിന് പിന്നിൽ വ്യക്തമായ ഗൂഢാലോചന നടന്നുവെന്നാണ് വിലയിരുത്തുന്നത്. ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ഉപദേഷ്ടാവായി രമൺ ശ്രിവാസ്തവ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്നാണ് നേതാക്കളുടെ കണ്ടെത്തൽ.
ആ പദവിയിൽ അദ്ദേഹം ഇപ്പോഴും ഉണ്ടെന്നാണ് സ്ഥാപനത്തിന്റെ വെബ്സൈറ്റിലുള്ളത്. പൊലീസ് ഉപദേഷ്ടാവായി വരുന്നതിന് മുമ്പേ ശ്രിവാസ്തവ ഈ ധനകാര്യ സ്ഥാപനത്തിന്റെ ഉപദേഷ്ടാവായിരുന്നു. അതുകൊണ്ടു തന്നെ റെയ്ഡിനു പിന്നിൽ ഗൂഡോദ്ദേശ്യമുണ്ട്.
വിജിലൻസ് ഡയറക്ടർ അവധിയിൽ പോയ സമയത്തു തന്നെ റെയ്ഡ് നടത്തിയതും സംശയകരമായി സി.പി.എം. നേതാക്കൾ കാണുന്നു. സി.പി.ഐയും രമൺ ശ്രിവാസ്തവയുടെ ഇടപെടലുകളിൽ സംശയമുന്നയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക