സംസ്ഥാനത്ത് ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ അടിയന്തിര നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടർന്ന് താത്കാലികമായി തിരുവനന്തപുരം വിമാനത്താവളം അടച്ചിടുവാൻ തീരുമാനിച്ചു. രാവിലെ പത്തു മുതൽ വൈകുന്നേരം ആറ് മണിവരെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം താത്ക്കാലികമായി നിർത്തിവയ്ക്കുക.
27 വർഷം ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണം പെൺകുഞ്ഞായി മാറി; റെക്കോർഡ് സ്വന്തമാക്കി ഈ ദമ്പതികൾ
ബംഗാൾ ഉൾക്കടലിൽ നിന്നും ശ്രീലങ്കയിൽ പ്രവേശിച്ച കാറ്റ് അവിടെ കാര്യമായ നാശമുണ്ടാക്കിയിട്ടില്ല എന്നത് ആശ്വാസകരമാണ്. ശ്രീലങ്കയിൽ പ്രവേശിച്ച കാറ്റ് പിന്നീട് തമിഴ്നാട് തീരത്തേക്ക് നീങ്ങുകയായിരുന്നു. തമിഴ്നാട് തീരത്തെത്തി തുടർന്ന് കേരളത്തിലേക്ക് പ്രവേശിക്കുമ്പോൾ തീവ്രത ഇനിയും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രളയ സാധ്യതയില്ലെങ്കിലും ശക്തമായ മഴക്കും കാറ്റിനുമുള്ള സാധ്യത തള്ളിക്കളയാനാകില്ല. കേരളത്തിലൂടെ കടന്ന് പോകുമ്പോൾ 60 മുതൽ 70 കിലോ മീറ്റർ വരെയാകും കാറ്റിന്റെ വേഗതയെന്നാണ് മുന്നറിയിപ്പ്.
കർഷകർ ഉറച്ച് തന്നെ: വീണ്ടും ചർച്ച പരാജയം; ഡിസംബര്‍ അഞ്ചിന് വീണ്ടും ചര്‍ച്ച
പ്രതികരിക്കാൻ ഇവിടെ എഴുതുക