കൊച്ചി മറൈന്‍ ഡ്രൈവില്‍ വീട്ടുജോലിക്കാരി ഫ്ലാറ്റില്‍ നിന്ന് വീണുപരുക്കേറ്റതില് ആത്മഹത്യശ്രമത്തിന് കേസെടുക്കാനൊരുങ്ങി പോലീസ്. മൊഴിയെടുക്കാന്‍ വീട്ടുജോലിക്കാരി കുമാരിയുടെ സേലത്തുള്ള ബന്ധുക്കളെ വിളിച്ചുവരുത്തും. സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുള്ള കുമാരിയുടെ നില അതീവഗുരുതരമായി തുടരുകയാണ്.
കൊച്ചി മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറൈസന്‍ അപ്പാര്‍ട്ട്മെന്റില്‍ ഇന്നലെ രാവിലെയുണ്ടായ അപകടത്തില്‍ ഇരുപത്തി നാല് മണിക്കൂറിനുശേഷം പൊലീസ് കേസെടുക്കുന്നത്. ജോലിക്കാരി കുമാരി അപകടനില തരണം ചെയ്താല്‍ അവരുടെ മൊഴിയെടുത്ത് വേണ്ടിവന്നാല്‍ കേസില്‍ മറ്റുവകുപ്പുകള്കൂടി ചേര്‍ക്കും. സേലത്തുള്ള കുമാരിയുടെ ബന്ധുക്കളെയും വിളിച്ചുവരുത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
അതേസമയം 55 വയസുകാരിയായ കുമാരിയുടെ നില അതീവഗുരുതരമായി തുടരുകയാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തുന്നത്. ഫ്ലാറ്റിലെ ആറാം നിലയില്‍ താമസിക്കുന്ന അഡ്വക്കറ്റ് ഇംത്യാസ് അലിയുടെ വീട്ടുജോലിക്കാരി കുമാരിയെ ഫ്ലാറ്റിനു താഴെയുള്ള കാര്പോര്ച്ചിനുമുകളില് വീണുപരുക്കേറ്റ് കിടക്കുന്ന നിലയില്‍ കണ്ടത്. ഇന്നലെ രാവിലെ ഏഴ് മണിയോടെയായിരുന്നു. ആറാം നിലയില്‍ നിന്ന് താഴേക്ക് രണ്ട് സാരികള്‍ കൂട്ടിചേര്‍ത്ത് കെട്ടിയിട്ടത് കണ്ടതോടെയാണ് അപകടത്തില്‍ ദുരൂഹത വര്‍ധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക