കേന്ദ്രസർക്കാർ വിളിച്ച മൂന്നാം ഘട്ട ചർച്ചയും പരാജയപ്പെട്ടതോടെ കർഷക പ്രക്ഷോഭങ്ങൾ കൂടുതൽ ശക്തമാകുന്നു. തുടർച്ചയായ പതിനൊന്നാം ദിവസമാണ് സമരം.
തുടർ നടപടികൾ ചർച്ച ചെയ്യാൻ കർഷക സംഘടന നേതാക്കൾ ഇന്ന് യോഗം ചേരും. നിയമങ്ങൾ പിൻവലിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന നിലപാടിലാണ് കർഷകർ.
സമരത്തിൽ പങ്കെടുക്കുന്ന കുട്ടികളെയും മുതിർന്ന പൗരന്മാരെയും സ്വന്തം വീടുകളിലേക്ക് തിരിച്ചയയ്ക്കണമെന്ന കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് കർഷകർ ഡൽഹി അതിർത്തികളിൽ പ്രതിഷേധം തുടരുന്നത്.
പുതിയ കാർഷിക നിയമങ്ങളുടെ പ്രയോജനം സർക്കാരിനും കോർപറേറ്റുകൾക്കും മാത്രമാണെന്ന നിലപാടിലാണ് കർഷക സംഘടനകൾ. തുടർ ചർച്ചകൾക്കായി വിശദമായ നിർദേശങ്ങൾ കർഷക സംഘടനകൾ കേന്ദ്ര സർക്കാരിന് സമർപ്പിക്കും.
ചർച്ച പരാജയപ്പെട്ടതോടെ സമരം കൂടുതൽ ശക്തമാക്കി കർഷകർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം സമരക്കാർ കത്തിച്ചു. ഡൽഹി അതിർത്തിയിൽ കൂടുതൽ കേന്ദ്ര സേനയെ വിന്യസിച്ചു. ഒരു വശത്ത് കേന്ദ്രത്തിന്റെ അനുനയ ചർച്ച നടക്കുമ്പോൾ മറുവശത്ത് പക്ഷെ കർഷകരുടെ സമര വീര്യം വർധിക്കുകയാണ്.
പ്രതിഷേധക്കാർക്ക് പിന്തുണ അറിയിച്ച് സിംഘു അതിർത്തിയിലേക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഇന്ന് കർഷകർ ഒഴുകിയെത്തി. കേന്ദ്രത്തിന്റെ അനുനയ ചർച്ചകൾക്കിടയിലും ഉറച്ച നിലപാട് കർഷകർ ആവർത്തിച്ച് വ്യക്തമാക്കുന്നു. സിംഘു അതിർത്തിയിൽ പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക