സംസ്ഥാനത്തെ എല്ലാ മേഖലകളെയും അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റിയ സര്‍ക്കാര്‍ നിയമസഭയേയും വെറുതെവിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയില്‍ സംസ്ഥാനം നട്ടം തിരിയുമ്പോഴും കോടികള്‍ ചെലവഴിക്കുന്നു. ലോക കേരളസഭ പ്രവാസികളുടെ ക്ഷേമത്തിനുവേണ്ടി രൂപീകരിച്ചു. അതിനെ ധൂര്‍ത്തിന്റെയും അഴിമതിയുടെയും പര്യായമാക്കിയെന്നും ചെന്നിത്തല പറഞ്ഞു. ലോക കേരള സഭ ചേരുന്നതിനായി നിയമസഭയിലെ പ്രൗഢഗംഭീരമായ ശങ്കരനാരായണന് തമ്പി ഹാള്‍ പൊളിച്ചുപണിത കഥ കേട്ടാല്‍ ഞെട്ടുമെന്നും ലോകകേരള സഭയ്ക്കായി ശങ്കരനാരായണന് തമ്പി ഹാളിന്റെ നവീകരണത്തിനായി 1.84 കോടി രൂപ ചെലവാക്കിയിരുന്നുവെന്നും ഊരാളുങ്കല്‍ സൊസൈറ്റിയാണ് ഇത് നടത്തിയതെന്നും കൂടാതെ രണ്ട് ദിവസത്തേക്ക് മാത്രമാണ് സഭ ചേര്‍ന്നതെന്നും 2020 ല്‍ ലോക കേരള സഭ ചേര്‍ന്നപ്പോള്‍ 1.84 കോടി രൂപ മുടക്കിയ ഹാളിലെ കസേരകളെല്ലാം പൊളിച്ചുമാറ്റിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക