മഴക്കാലത്തുണ്ടാവുന്ന എല്ലാ വിധത്തിലുള്ള പകർച്ച വ്യാധികളും ആദ്യം ബാധിക്കുക കുട്ടികളെയാണ്.ക്യാമ്പുകളിലും മറ്റും താമസിക്കുമ്പോൾ അത് കുഞ്ഞിന്റെ ആരോഗ്യത്തെ എത്രത്തോളം ബാധിക്കും എന്നത് അമ്മമാർ ചിന്തിക്കേണ്ടതുണ്ട്.
നവജാത ശിശുക്കൾ മുതൽ പ്രായമായ കുട്ടികള് വരെ ക്യാമ്പുകളിൽ ഉണ്ട്. ഇവരുടെ എല്ലാം ആരോഗ്യത്തിന് അത്രയധികം പ്രാധാന്യം നൽകേണ്ടതുണ്ട്.ഈ പ്രളയ കാലത്ത് കുട്ടികളെ എങ്ങനെയെല്ലാം ശ്രദ്ധിക്കണം എന്ന് നോക്കാം. പ്രത്യേകിച്ച് നവജാത ശിശുക്കളെ.
ജലജന്യ രോഗങ്ങൾക്കുള്ള സാധ്യത വളരെ കൂടുതലാണ്. മുതിർന്നവരിലും കുട്ടികളിലും എല്ലാം ഇതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കോളറ, ടൈഫോയ്ഡ് പോലുള്ളവ കുട്ടികളെയാണ് ആദ്യം ബാധിക്കുന്നത്. ഇതിനെ പ്രതിരോധിക്കുന്നതിന് ആദ്യം ക്ലോറിനേഷനും ശുദ്ധജല വിതരണവും ആണ് നടത്തേണ്ടത്. ഇത് രോഗത്തെ ഒരു പരിധി വരെ തടഞ്ഞ് നിർത്തുന്നു. കുഞ്ഞിന് വെള്ളം കൊടുക്കുമ്പോൾ പോലും നല്ലതു പോലെ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കൊടുക്കുക.
രാവിലെ നെല്ലിക്ക ജ്യൂസ്; രാത്രി നെല്ലിക്ക അരിഷ്ടം: ഡോക്ടറുടെ മുന്നറിയിപ്പ്
പ്രളയ ജലത്തിൽ ഉണ്ടാവുന്ന പ്രതിസന്ധികളിൽ ഏറ്റവും അധികം വില്ലനാവുന്ന ഒന്നാണ് ജലജന്യ രോഗങ്ങൾ. ഇതിനെ പ്രതിരോധിക്കുന്നതിന് തിളപ്പിച്ച വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. ഒരു തരത്തിലും തിളപ്പിക്കാത്ത വെള്ളം കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് പല വിധത്തിലുള്ള രോഗങ്ങൾ കുഞ്ഞിന് ഉണ്ടാക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.
കുഞ്ഞിന് ക്യാപിൽ വെച്ച് തന്നെ എന്തെങ്കിലും തരത്തിലുള്ള രോഗങ്ങൾ പിടിപെട്ടാൽ ഉടനേ തന്നെ ചികിത്സ ലഭ്യമാക്കണം. മലിനജലവുമായി സമ്പർക്കത്തിൽ വരുന്ന അവസ്ഥ കുഞ്ഞിന് ഉണ്ടെങ്കിൽ പ്രതിരോധ നടപടികൾ എടുക്കണം. പനിയോ മറ്റെന്തെങ്കിലും ലക്ഷണങ്ങളോ അനുഭവപ്പെട്ടാൽ ഉടനേ തന്നെ സ്വയം ചികിത്സ ചെയ്യാതെ ഡോക്ടറെ കാണാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് കൂടുതൽ പ്രതിസന്ധികളിലേക്ക് കുഞ്ഞിനെ എത്തിക്കും.
കുഞ്ഞിന് ഭക്ഷണം നൽകുമ്പോൾ പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണം നല്കാൻ ശ്രദ്ധിക്കണം. ഒരിക്കലും പഴകിയതും ബാക്കിയുള്ളതുമായ ഭക്ഷണം കുഞ്ഞിന് നൽകരുത്.
നവജാത ശിശുക്കളിൽ എന്തുകൊണ്ടും തണുപ്പടിച്ച് ഉണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങൾ ചില്ലറയല്ല. ഇത് പ്രതിരോധിക്കുന്നതിന് വേണ്ടി കുഞ്ഞിനെ എപ്പോഴും പൊതിഞ്ഞ് സൂക്ഷിക്കണം. കുഞ്ഞിന് ഇടക്കിടെ പാൽ കൊടുത്ത് കൊണ്ടിരിക്കണം. ക്യാമ്പുകളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ കുട്ടികളെ ആദ്യം കൂടെക്കൂട്ടരുത്. കാരണം അടഞ്ഞ് കിടക്കുന്ന വീടുകളിൽ എന്തൊക്കെ അവസ്ഥകൾ ആണ് ഉള്ളത് എന്ന് പറയാൻ സാധിക്കില്ല. പ്രളയ ജലത്തോടൊപ്പം തന്നെ വിഷജന്തുക്കളും മറ്റും വീട്ടിൽ സ്ഥാനമുറപ്പിച്ചിട്ടുണ്ടാവാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക