കോഴിക്കോട് നാദാപുരത്ത് വിവിധ മുന്നണികളുടെ പ്രവര്‍ത്തകര്‍ പൊലീസുമായി ഏറ്റുമുട്ടി. പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. നാലു പേര്‍ക്ക് പരുക്കേറ്റു. ബൂത്തിന് സമീപം നിന്നവരെ മാറ്റാനുള്ള ശ്രമത്തിനിടെയാണ് സംഘര്‍ഷം
വോട്ടെടുപ്പിനിടെ മലപ്പുറത്ത് രണ്ടിടത്ത് സംഘര്‍ഷം. യുഡിഎഫ് സ്ഥാനാര്‍ഥിക്കും മുന്‍ കൗണ്‍സിലര്‍ക്കും പരുക്കേറ്റു. കുട ചിഹ്നമായി ലഭിച്ച സ്ഥാനാര്‍ഥി ബൂത്തിന് മുന്നില്‍ കുട പിടിച്ച് നിന്നതിനെതിരെയും പരാതി ഉയര്‍ന്നു.
പന്ത്രണ്ടോളം ബൂത്തുകളില്‍ വോട്ടിങ് യന്ത്രം പണിമുടക്കിയതിനാല്‍ വോട്ടെടുപ്പ് വൈകി. പ്രായമായ വോട്ടറെ എൽഡിഎഫ് പ്രവർത്തകർ ഓപ്പൺ വോട്ട് രേഖപ്പെടുത്താൻ ബൂത്തിലെത്തിച്ചു.
‘പരാതിപ്പെടരുതെന്ന് ആവശ്യപ്പെട്ടു’; ഫ്ലാറ്റുടമയ്ക്കെതിരെ കുമാരിയുടെ ഭര്‍ത്താവ്
ബന്ധുക്കൾ കൂടെയില്ലെന്ന വാദമുയർത്തി യുഡിഎഫ് പ്രവർത്തകർ വോട്ട് തടസപ്പെടുത്തിയതാണ് പെരുമ്പടപ്പ് കോടത്തൂരിലെ സംഘർഷത്തിന് കാരണം. പൊലിസ് ലാത്തി വിശി. യു ഡി എഫ് സ്ഥാനാർഥി സുഹറ അഹമ്മദിന് പരുക്കേറ്റു.
ബൂത്തില്‍വച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണമാണ് താനൂര്‍ നഗരസഭാ ബൂത്ത് 16ല്‍ സംഘര്‍ഷത്തിന് വഴിവച്ചത്. മുന്‍ കൗണ്‍സിലറും എല്‍ഡിഎഫ് പ്രവര്‍ത്തകനുമായ ലാഹിയ റഹ്മാന് വോട്ടുചെയ്തു മടങ്ങുമ്പോള്‍ മറ്റ് വോട്ടര്മാരോട സംസാരിച്ചത് ലീഗുകാര്‍ ചോദ്യംചെയ്തു. തുടര്‍ന്ന് വാക്കേറ്റവും കയ്യേറ്റവുമുണ്ടായി. ലാഹിയ റഹ്മാന് ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരുക്കേറ്റു.
കുട ചിഹ്നത്തില്‍ മല്‍സരിക്കുന്ന എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി കുട ചൂടി പോളിങ് ബൂത്തിന് മുന്നില്‍ നിന്നത് പ്രതിഷേധത്തിന് കാരണമായി. മലപ്പുറം കുറുവ പഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡിലെ ചുറുകുളമ്പ് സ്കൂളില്‍ യുഡിഎഫ് പ്രവര്‍ത്തകരാണ് പരാതിയുമായി എത്തിയത്.
നാലു ജില്ലകളിലായി പന്ത്രണ്ടോളം ബൂത്തുകവില് ആദ്യ മണിക്കൂറുകളില്‍ വോട്ടിങ് യന്ത്രം പണിമുടക്കി. മിക്കയിടത്തും അരമണിക്കൂറിനകം പരിഹാരമുണ്ടാക്കി. മലപ്പുറത്തെ രണ്ടു ബൂത്തുകളില്‍ മാത്രം പ്രശ്നപരിഹാരമുണ്ടാത് ഒന്നര മണിക്കൂറിനു ശേഷമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക