ജെസീക്ക ജോണ്സണ് ആശിച്ച് മോഹിച്ച് ഒരു ഐപാഡ് വാങ്ങി. എന്നാല്‍ അതോര്‍ത്ത് ഇന്നവര്‍ ഖേദിക്കുന്നു. സംഭവം എന്താണെന്നല്ലേ. അവരുടെ അക്കൗണ്ടില്‍ നിന്ന് 16,000 ഡോളര്‍ (ഏകദേശം 11 ലക്ഷം രൂപ) ആണ് ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നത്. ഐപാഡിലൂടെ ആപ്പിളിന്റെ പ്ലേ സ്റ്റോറില്‍ കയറി ആപ്പുകള്‍ പര്ച്ചസ് ചെയ്ത വകയിലാണ് ഈ ലക്ഷങ്ങള്‍ നഷ്ടപ്പെട്ടത്. അവരുടെ ക്രെഡിറ്റ് കാര്‍ഡ് ആരെങ്കിലും തട്ടിയെടുത്ത് അവരെ പറ്റിച്ചതല്ല. എല്ലാത്തിനും പിന്നില്‍ അവരുടെ ആറു വയസ്സുകാരന് മകനാണെന്ന് അറിഞ്ഞപ്പോള്‍ അവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി.
ബാങ്കില്‍ ലോണ്‍ അടയ്ക്കാന്‍ സൂക്ഷിച്ചിരുന്ന പണമാണ് അവര്‍ക്ക് നഷ്ടപ്പെട്ടത്. സംഭവം അറിഞ്ഞത് മാസങ്ങള്‍ക്ക് ശേഷമാണ്. ഉടന്‍ തന്നെ ആപ്പിളിന്റെ കസ്റ്റമര്‍ കെയറില്‍ വിളിച്ച് കാര്യം പറഞ്ഞെങ്കിലും അവര്‍ കൈമലര്‍ത്തി. ആറുവയസ്സുള്ള മകന് ജോര്‍ജ്ജ് ജോണ്സണ് ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ആപ്ലിക്കേഷന്‍ വാങ്ങി കൂട്ടി 11 ലക്ഷം രൂപ തുലച്ചതോര്‍ത്ത് ഈ അമ്മ ആപ്പിളിനെ ശപിക്കുന്നു. ഈ സംഭവം ഒരു പാഠമായിരിക്കട്ടെ, നിങ്ങളുടെ ആറുവയസ്സുകാരനെ ഒരു ഐപാഡ് ഉപയോഗിക്കാന്‍ ഏല്‍പ്പിക്കുമ്പോള്‍ ഒരിക്കലും വിശ്വസിക്കരുത്!
തൊഴിൽത്തട്ടിപ്പിന് ആഴമേറെ; സരിത ഇടപെട്ടതിന് കൂടുതൽ തെളിവ്
ജൂലൈയില്‍ ഗെയിമുകള്‍ക്കായി ഐപാഡ് ഉപയോഗിക്കാന്‍ തുടങ്ങി മകന് ഗെയിമുകളില്‍ ആഡ്ഓണുകള്‍ വാങ്ങിയ ഇടപാടുകള്‍ നടത്തുകയായിരുന്നു. പ്രത്യേകിച്ചും ജൂലൈ 8 ന് ഏകദേശം 2,500 ഡോളര്‍ (ഏകദേശം 1.8 ലക്ഷം രൂപ) അവരുടെ അക്കൗണ്ടില്‍ നിന്നും 25 തവണ ഡെബിറ്റ് ചെയ്തു. ഹാക്കര്‍മാര്‍ കബളിപ്പിച്ചുവെന്നാണ് ജോണ്സണ് ആദ്യം കരുതിയത്. എന്നാല്‍, വാങ്ങലുകള്‍ യഥാര്‍ത്ഥത്തില്‍ അവരുടെ അക്കൗണ്ടില്‍ നിന്നാണെന്നും ആരും അവരെ കബളിപ്പിച്ചിട്ടില്ലെന്നും ബാങ്ക് പിന്നീട് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക