തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസിൽ കലാപം. ഇന്ന് രാഷ്ട്രീയ കാര്യ സമിതി യോഗം ചേരാനിരിക്കെ കെ പി സി സി ആസ്ഥാനത്തിന് മുന്നിൽ നേതാക്കളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റർ പ്രത്യക്ഷപ്പെട്ടു.
കെ പി സി സി ആസ്ഥാനത്തിന് പുറമെ തിരുവനന്തപുരത്ത് പലയിടത്തും കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് പോസ്റ്ററുണ്ട്. തിരുവനന്തപുരത്ത് സീറ്റ് വിറ്റുവെന്നാണ് പോസ്റ്ററിൽ ആരോപിക്കുന്നത്. മുൻമന്ത്രി വി എസ് ശിവകുമാർ, നെയ്യാറ്റിൻകര സനൽ, തമ്പാനൂർ രവി, ശരത്ചന്ദ്ര പ്രസാദ്, പാലോട് രവി എന്നിവരുടെ പേര് പറഞ്ഞാണ് പുറത്താക്കാൻ ആവശ്യപ്പെട്ടത്.
തിരുവനന്തപുരം ഡിസിസി പിരിച്ചുവിടണമെന്ന ആവശ്യവും പോസ്റ്റർ ഉന്നയിക്കുന്നു. യൂത്ത് കോൺഗ്രസിന്റെ പേരിലുള്ള പോസ്റ്റർ നഗരത്തിൻറെ വിവിധ മേഖലകളിലാണ് പ്രത്യക്ഷപ്പെട്ടത്. കെപിസിസി ഓഫീസിൻറെ മതിലിലും പോസ്റ്റർ പതിച്ചു. ഡിസിസി ഓഫീസിന് മുന്നിലും പോസ്റ്റർ പതിച്ചിട്ടുണ്ട്.
കുഞ്ഞു ജഷ് മടങ്ങിയത് അഞ്ചുപേർക്ക് ജീവനേകി; അവയവദാനത്തിലൂടെ ജീവിത പ്രതീക്ഷ ലഭിക്കുന്നത് 5 കുട്ടികൾക്ക്
തെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. കോർപറേഷനിൽ അടക്കം തിരുവനന്തപുരം ജില്ലയിൽ കനത്ത തോൽവിയാണ് കോൺഗ്രസിന് നേരിടേണ്ടിവന്നത്.
നേതാക്കൾക്ക് കഴിവില്ലാത്തത് കൊണ്ടാണ് കോൺഗ്രസുകാർ ബിജെപിയിലേക്ക് പോകുന്നതെന്ന് നേരത്തെ കെ സുധാകരൻ എംപിയും പറഞ്ഞിരുന്നു. തിരുവനന്തപുരത്തെ ബിജെപിയുടെ വളർച്ച കോൺഗ്രസിന്റെ വലിയ വീഴ്ചയാണ്. ആജ്ഞ ശക്തിയുള്ള നേതൃത്വത്തിന്റെ അഭാവം കെപിസിസിക്കുണ്ടെന്നും കെ സുധാകരൻ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക