മുഖ്യന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരായതായി റിപ്പോർട്ട്. സി.എം. രവീന്ദ്രന് ഹാജരായത് കൊച്ചിയിലെ ഇഡി ഓഫീസിലാണ്. അദ്ദേഹം ഇഡി ഓഫീസില്‍ എത്തിയത് രാവിലെ ഒന്‍പതുമണിയോടെയായിരുന്നു. ഹൈക്കോടതി ഇന്ന്, സി.എം. രവീന്ദ്രന് നല്കിയ ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് അദ്ദേഹം ഇഡി ഓഫീസില്‍ ഹാജരായത്. ഹര്‍ജിയില്‍ രവീന്ദ്രന്റെ ആവശ്യം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തനിക്കെതിരായ എന്‍ഫോഴ്സ്മെന്റ് നടപടികള്‍ തടയണമെന്നാണ്. എന്നാല്‍ എന്‍ഫോഴ്സ്മെന്റ് കഴിഞ്ഞ ദിവസം, പ്രാരംഭഘട്ട അന്വേഷണമാണ് നടക്കുന്നതെന്നും, രവീന്ദ്രനെ അറസ്റ്റ് ചെയ്യുവാന്‍ തീരുമാനിച്ചിട്ടില്ലെന്നും കോടതിയെ അറിയിച്ചിരുന്നു. നാലാം തവണയും സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യുന്നതിനായി ഇഡി നോട്ടീസ് നല്‍കിയതിനു പിന്നാലെയായിരുന്നു സി.എം. രവീന്ദ്രന് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഇന്ന് ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് സി.എം. രവീന്ദ്രന് രാവിലെ ഇഡി ഓഫീസില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക