സംസ്ഥാനത്ത് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ പല ജില്ലകളിലും വലിയ വിവാദങ്ങളും അക്രമങ്ങളുമാണ് ഉണ്ടായത്. പാലക്കാട് നഗരസഭാ കെട്ടിടത്തിന് മുകളിൽ കയറി ബിജെപി പ്രവർത്തകർ ‘ജയ് ശ്രീം റാം’ വിളിച്ചതും ബാനർ തൂക്കിയതും വലിയ വിവാദത്തിനു വഴിവച്ചിരുന്നു. സംഭവത്തിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ രംഗത്തെത്തി.
എം.ഇ.എസ് പ്രസിഡന്റ് ഡോ.ഫസൽ ഗഫൂറിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു
വിവാദമായ നടപടി തിരുത്തപ്പെടേണ്ടതാണെന്ന് പറഞ്ഞ രാഹുല്‍ ഈശ്വര്‍ എന്നാല്‍ ‘ജയ് ശ്രീം റാം’ വിളിക്കുന്നത് ഒരു വലിയ പാതകമായി ചിത്രീകരിക്കുന്നത് ഖേദകരമാണെന്നും കൂട്ടിച്ചേർത്തു. നഗരസഭാ കാര്യാലയം പോലെയൊരു ഭരണഘടനാ സ്ഥാപനത്തില്‍ ‘ജയ് ശ്രീ റാം’ വിളിച്ചതിനെ നിരുത്സാഹപ്പെടുത്തണം. എന്നാൽ, ജയ്ശ്രീറാം വിളിക്കുന്നത് വലിയ പാതകമാണെന്ന് പറയുന്നതിൽ ഒരർത്ഥവുമില്ല. രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി രാമന്റെ നാമം കൊണ്ട് ജീവിക്കുകയും മരിക്കുകയും ചെയ്ത വ്യക്തിയാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. എല്ലാ പാര്‍ട്ടിയിലും ചില ആവേശ കമ്മിറ്റിക്കാര് ഉണ്ടാകുമെന്നും എല്ലാ രാഷട്രീയ നേതാക്കളും ഈ വിഷയത്തെ പക്വമായാണ് കൈകാര്യം ചെയ്തതെന്നും രാഹുല്‍ ഈശ്വര്‍ അഭിപ്രായപ്പെട്ടു. സംഭവത്തിനു പിന്നാലെ ഇന്ന് നഗരസഭാ കാര്യാലയത്തിന് മുകളില്‍ ഡിവൈഎഫ്ഐ പ്രവർത്തകർ ദേശീയ പതാക വീശിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക