കാർഷിക നിയമങ്ങളിലെ പരിഷ്ക്കാരങ്ങൾ ഒരൊറ്റ രാത്രികൊണ്ട് നടപ്പാക്കിയതല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ 20-30 വര്‍ഷമായി ഈ പരിഷ്കാരങ്ങളെ കുറിച്ച് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും വിശദമായി ചർച്ച ചെയ്തിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കര്‍ഷകരുടെ ജീവിതം സമാധാനപൂര്‍ണമാക്കാനും അവരുടെ പുരോഗതിയും കാര്‍ഷിക മേഖലയിലെ ആധുനികവത്കരണവും മാത്രമാണ് താന്‍ ആഗ്രഹിക്കുന്നത്. പുതിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പാകുന്നതോടെ താങ്ങുവില ഇല്ലാതാകുമെന്ന പ്രചരണം തീർത്തും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ വാരണാസിയിലെ എം.പി ഓഫീസ് ഒഎല്‍എക്സില്‍ വില്‍പ്പനയ്ക്ക്
കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയിട്ട് ആറേഴ് മാസങ്ങളായി. ഇതുവരെ മിണ്ടാതിരുന്ന ചിലര്‍ ഇപ്പോള്‍ നുണകളിലൂടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി ചോദിച്ചു. നുണ പ്രചാരണങ്ങളിലൂടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കന്നുകാലി മോഷണം ആരോപിച്ച് ബിഹാറില്‍ 32കാരനെ ആള്‍ക്കൂട്ടം ആക്രമിച്ച് കൊന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക