സിസേറിയനിടെ സ്ത്രീയുടെ ഗർഭപാത്രത്തിനുള്ളിൽ ടവൽ കണ്ടെത്തിയെന്ന ആരോപണത്തെ തുടർന്ന് അന്വേഷണ കമ്മിറ്റി രൂപീകരിച്ചു .
സ്ത്രീയുടെ ഭർത്താവ് , ബന്ധുക്കൾ, ചില സാമൂഹിക പ്രവർത്തകർ എന്നിവർ ആശുപത്രിയുടെ പ്രസവ വാർഡിന് പുറത്ത് പ്രതിഷേധിക്കുകയും അവഗണനയ്ക്ക് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതോടെയാണ് സംഭവം പുറത്തുവന്നത് .
പഞ്ചാബിലെ ലുധിയാനയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. ഡിസംബർ ഏഴിന്, ഷിംലപുരി നിവാസിയായ രവീന്ദർ ഗർഭിണിയായ ഭാര്യയെ പ്രസവവേദനയെ തുടർന്ന് സിവിൽ ആശുപത്രിയിലെത്തിച്ചു. മെഡിക്കൽ പരിശോധനകൾ നടത്തിയ ശേഷം ഡോക്ടർമാർ സിസേറിയൻ നിർദ്ദേശിക്കുകയായിരുന്നു .
അടുത്ത ദിവസം ശസ്ത്രക്രിയ നടത്തി. നവജാതശിശുവിന് പൂർണ്ണ ആരോഗ്യം ഇല്ലാതിരുന്നെങ്കിലും പ്രസവശേഷം അമ്മയ്ക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടു. മൂത്രമൊഴിക്കാൻ നന്നേ ബുദ്ധിമുട്ടനുഭവപ്പെട്ടു. ഡോക്ടർമാരോട് പറഞ്ഞപ്പോൾ അവർ മരുന്ന് നൽകുകയായിരുന്നു .
രണ്ട് ദിവസമായി വേദന കുറയാത്തപ്പോൾ, ഒരു സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്യാൻ ഭർത്താവ് ആശുപത്രിയോട് ആവശ്യപ്പെട്ടു, പക്ഷേ പട്യാലയിലെ സർക്കാർ ആശുപത്രിയിൽ പോകാൻ ആയിരുന്നു നിർദ്ദേശം.
ഒടുവിൽ, ഡിസംബർ 11ന് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോയി. അവിടെ ശസ്ത്ക്രിയ നടത്തി ഭാര്യയുടെ ഗർഭപാത്രത്തിൽ ഒരു തൂവാല കണ്ടെത്തി .
പ്രതികരിക്കാൻ ഇവിടെ എഴുതുക