നിലമ്പൂർ- ഗൂഡല്ലൂർ കൊളപ്പള്ളിയിലും കണ്ണൻവയലിലും മൂന്നു പേരുടെ മരണത്തിനിടയാക്കിയ കാട്ടാന വനമേഖലയിലേക്ക് കടന്നതായി വിവരം. സൂചന ലഭിച്ചിരിക്കുന്നത് പന്തല്ലൂർ ലന്റോക്ക് വനത്തിലൂടെ കാട്ടാന കുമ്പളപാറ വനമേഖലയിലേക്ക് കടന്നതായാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ കാട്ടാനയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.
പോസ്റ്റര്‍ വിവാദത്തില്‍ പ്രതികരണവുമായി കൊല്ലം ഡി സിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ
കാട്ടാനയെ പിടികൂടുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നത് തുടർച്ചയായ അഞ്ചാം ദിവസമാണ്. മുൻപ് കാട്ടാനയെ പിടികൂടുന്നതിന് കുങ്കിയാനകളെ എത്തിച്ചുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. പിന്നീട് ഡ്രൗൺ ഉപയോഗിച്ച് തെരച്ചിൽ നടത്തി മയക്ക് വെടിവച്ചെങ്കിലും ശ്രമം വിഫലമാവുകയായിരുന്നു. അച്ഛനെയും മകനെയും കാട്ടാന കുത്തികൊന്നതിനെ തുടർന്ന് ആനയെ പിടികൂടാനായി നാട്ടുകാരുടെ ഭാഗത്ത് നിന്ന് വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയർന്നിരുന്നത്. കാട്ടാനയെ നിരീക്ഷിക്കാൻ 25ഓളം ക്യാമറകൾ ഏർപ്പെടുത്തിയിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക