ഗുരുവായൂർ ക്ഷേത്രത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നാളെ മുതൽ ഭക്തരെ പ്രവേശിപ്പിക്കാൻ തീരുമാനിച്ചു. വെർച്ച്വൽ ക്യൂ വഴി ദിവസവും 3000 പേരെ പ്രവേശിപ്പിക്കും. ചോറൂണ് ഒഴികെ മറ്റ് വഴിപാടുകൾ നടത്താം. എന്നാൽ കുട്ടികൾക്കും 65 വയസ്സിന് മുകളിലുള്ളവർക്കും പ്രവേശനം അനുവദിക്കില്ല. പൊലീസ്, പാരമ്പര്യ ജീവനക്കാർ, പ്രാദേശികം, ജീവനക്കാർ, പെൻഷൻകാർ എന്നിവർക്ക് കിഴക്കേ നടയിലെ ഇൻഫർമേഷൻ സെന്ററിൽ നിന്നും പാസ് അനുവദിക്കുന്നതാണ്.
കൊച്ചിയിലെ മാളിൽ നടിയെ ഉപദ്രവിച്ച കേസിൽ പ്രതികളുടെ തിരിച്ചറിയൽ പരേഡിനായി പൊലീസ് അപേക്ഷ നൽകി
ആർക്കും പാസില്ലാതെ പ്രവേശനമുണ്ടാവില്ലെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. തീരുമാനം കളക്ടറുടെ അനുമതിയെ തുടർന്നാണ്. കൂടാതെ കടകൾ തുറന്ന് പ്രവർത്തിക്കില്ല. കടകൾ തുറക്കുന്നതിന് അനുമതി നൽകുക, വ്യാപാരികൾക്ക് കൊവിഡ് പരിശോധന പൂർത്തിയാക്കിയ ശേഷമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക