കണ്ണൂര്‍ തോട്ടടയില്‍ കടലില്‍ കാണാതായ രണ്ട് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോർട്ട്.
കണ്ടെത്തിയത് ആദികടലായി സ്വദേശികളായ മുഹമ്മദ് ഷറഫ് ഫാസില്‍ (16), മുഹമ്മദ് റിനാദ്(15) എന്നിവരുടെ മൃതദേഹങ്ങളാണ്. തിങ്കളാഴ്ച വൈകീട്ട് തോട്ടട ബീച്ചിലെ അഴിമുഖത്ത് സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്ബോള്‍ കളിക്കുന്നതിനിടയിലായിരുന്നു അപകടം.
അഭയ കേസിൽ വിധി കേള്‍ക്കവെ കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞ് പ്രതികള്‍
ഇരുവരും അപകടത്തില്‍പ്പെട്ടത് ഒഴുകിപ്പോയ പന്ത് എടുക്കാന്‍ വേണ്ടി കടലില്‍ ഇറങ്ങിയപ്പോഴാണ്. തിങ്കളാഴ്ച രാവിലെ അഴിമുഖത്തെ ബണ്ട് ജെസിബി ഉപയോഗിച്ച് നീക്കിയതിനാല്‍ ഈ ഭാഗത്ത് ഒഴുക്ക് കൂടുതലായിരുന്നു. ഇന്ന് രാവിലെ പൊലീസും ഫയര്‍ ഫോഴ്സും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് ആയിക്കര ഭാഗത്ത് നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇരുവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക