രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് സൂപ്പര്‍ താരം രജനീകാന്ത് പിന്മാറി. വാക്കുപാലിക്കാനാകാത്തതില് കടുത്ത നിരാശയുണ്ടെന്നും തല്ക്കാലം രാഷ്ട്രീയത്തിലേക്കില്ലെന്നും രജനീകാന്ത് വ്യക്തമാക്കി.
ആരോഗ്യപരമായ കാരണങ്ങളാലാണ് തീരുമാനമെന്ന് അറിയുന്നു. കോവിഡ് സാഹചര്യത്തില്‍ പ്രചരണപരിപാടികള്‍ അടക്കം ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു.
വാക്കുപാലിക്കാനാകാത്തതില് കടുത്ത വേദനയുണ്ടെന്നും തന്നെ വിശ്വസിച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നവരാരും ദുഖിക്കാന്‍ ഇടവരരുതെന്നും രജനീകാന്ത് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
ഡിസംബര്‍ 31ന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് സ്റ്റൈല്‍ മന്നന് പറഞ്ഞിരുന്നത്. ഇതിനു മുമ്പ് അണ്ണാത്തെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കാന്‍ ഹൈദരാബാദിലേക്ക് പോയിരുന്നു.
അവിടെ വെച്ച് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദം താരത്തെ അലട്ടിയിരുന്നു.
രണ്ട് ദിവസം ബംഗളൂരു അപ്പോളൊ ആശുപത്രിയിലായിരുന്ന ശേഷമാണ് രജനി നാട്ടിലെത്തിയത്. ഡോക്ടര്‍മാര്‍ സമ്പൂര്‍ണ വിശ്രമമാണ് രജനിക്ക് നിര്‍ദേശിച്ചത്.
അതുകൊണ്ട് ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടുതന്നെ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനം അദ്ദേഹത്തിന് പരീക്ഷണമായിരുന്നു. ഈ സാഹചര്യങ്ങളെല്ലാമാണ് രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനത്തില്‍നിന്നു പിന്മാറാന് അദ്ദേഹത്തെ പ്രേരിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക