കോളജുകള്‍ തുറക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന് രംഗത്ത്. കെപിസിടിഎയുടെ പ്രതിഷേധം പ്രവര്‍ത്തി സമയം നീട്ടിയതും ശനിയാഴ്ച പ്രവര്‍ത്തി ദിനമാക്കിയതിനെതിരെയുമാണ്. കൊവിഡിനെ തുടര്‍ന്ന് മാസങ്ങളായി അടച്ചിട്ട സംസ്ഥാനത്തെ കോളജുകള്‍ ജനുവരി നാലു മുതല്‍ തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനമുള്ളത്.
കേന്ദ്ര കാര്‍ഷിക നിയമ ഭേദഗതിക്കെതിരായ പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചു
ക്ലാസുകള്‍ രാവിലെ എട്ടര മുതല്‍ വൈകീട്ട് അഞ്ച് മണി വരെയാണ്. കൂടാതെ ഇതിന് പുറമെ ശനിയാഴ്ചയും പ്രവര്‍ത്തി ദിനമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതിനെതിരെയാണ് കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന് രംഗത്ത് എത്തിയത്. അധ്യാപകരുടെ വാദം, നിലവിലെ സമയക്രമം അധ്യാപകരെയും വിദ്യാര്‍ഥികളെയും ഒരുപോലെ ദുരിതത്തിലാക്കുമെന്നാണ്. കെപിസിടിഎയുടെ തീരുമാനം പുതു വര്‍ഷ ദിനത്തില്‍ അവധി എടുത്ത് പ്രതിഷേധിക്കാനാണ്. സര്‍ക്കാര്‍ അനുകൂല നടപടി സ്വീകരിക്കാത്ത പക്ഷം ശനിയാഴ്ചകളിലെ ക്ലാസുകള്‍ ബഹിഷ്കരിക്കുമെന്നും കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന് വ്യക്താമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക