കേരളത്തിൽ തുടക്കം മുതൽ തന്നെ എൽഡിഎഫ് ഭരണത്തിലുണ്ടായ വികസന നേട്ടങ്ങൾ തകർക്കുവാനാണ് ബിജെപിയും കോൺഗ്രസും കൂട്ടായി പരിശ്രമിച്ചതെന്ന് സിപിഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ.
ജനങ്ങൾക്കിടയിൽ ഇതൊന്നും വിലപ്പോവില്ലെന്ന് ഇതിനോടകം വ്യക്തമായി. മനുഷ്യന് മാന്യമായി ജീവിക്കാനുള്ള സാഹചര്യം ഭരണ സംവിധാനത്തിലൂടെയാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സിപിഐ കേരള ഘടകം രൂപീകരണം എൺപത്തിയൊന്നാം വാർഷികാചരണം പിണറായി പാറപ്രത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എന്നാൽ ഇന്ന് മോഡി ഭരണത്തിൽ ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്. കർഷകരെയുൾപ്പെടെ ദ്രോഹിക്കുകയാണ്. ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർ മാതൃകയായി നോക്കിക്കാണുന്നത് കേരള സർക്കാരിനെയും കർഷകർക്ക് വേണ്ടി അനുകൂല നടപടികൾ സ്വീകരിക്കുന്ന കൃഷി വകുപ്പിനെയുമാണെന്നും പന്ന്യന് പറഞ്ഞു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം സി പി ഷൈജൻ അധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക