താന്‍ ക്യാരക്ടര്‍ റോള്‍ കൊടുത്ത് വളര്‍ത്തിയ മമ്മൂട്ടിയും മോഹന്‍ലാലും ഇന്ന് കോടീശ്വരന്മാരാണെന്നും എന്നാല്‍ പിന്നീട് അവര്‍ വലിയ താരങ്ങളായപ്പോള്‍ തനിക്ക് കാള്‍ഷീറ്റ് നല്‍കിയില്ലെന്നും സംവിധായകൻ ശ്രീകുമാരന്‍ തമ്പി . ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സിനിമയില്‍ വന്ന് 35-ാമത്തെ വയസ്സില്‍ തന്നെ തനിക്ക് മൂന്നു കാറുണ്ടായിരുന്നുവെന്നും പിന്നീട് അതെല്ലാം വില്‍ക്കുകയായിരുന്നുവെന്നും
സിനിമയില്‍ നിന്ന് കിട്ടിയതെല്ലാം സിനിമയ്ക്കു തന്നെ നല്‍കുകയായിരുന്നു താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
20-ാമത്തെ വയസ്സില്‍ കവിതയെഴുതി തുടങ്ങിയ താന്‍ എവിടെ നില്ക്കുന്നോ അവിടെ തന്നെയാണ് ഇപ്പോഴുമുള്ളതെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക