രാജ്യത്തെ ജനങ്ങൾക്ക് നൽകാൻ പോകുന്നത് ‘ബിജെപി വാക്സിൻ’ എന്ന വിവാദ പ്രസ്താവനയുമായി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. രാജ്യത്ത് വിതരണം ചെയ്യുന്ന ബിജെപി വാക്സിൻ ഒരു ഡോസ് പോലും ഇടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഡ് വാക്സിന് വിദഗ്ധ സമിതി വെള്ളിയാഴ്ച അനുമതി ശുപാര്‍ശ നല്‍കിയിരുന്നു. ബിജെപി നല്കുന്ന വാക്സിനെ എങ്ങനെ വിശ്വസിക്കുമെന്നും അവർ നൽകുന്ന വാക്സിൻ ഉപയോഗിച്ച് ഞങ്ങള്‍ കുത്തിവയ്പ് എടുക്കില്ലെന്നും അഖിലേഷ് അഭിപ്രായപ്പെട്ടു.
ഒരു ചിരികൊണ്ട് 5 ‘സൈക്കോളജിക്കൽ’ ഗുണങ്ങൾ !
അതേസമയം, പ്രസ്താവനയിൽ അഖിലേഷ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. രാജ്യത്തെ ഡോക്ടര്‍മാരെയും ശാസ്ത്രജ്ഞരെയും അപമാനിക്കുകയാണ് അഖിലേഷ് ചെയ്യുന്നതെന്ന് ബിജെപി പ്രതികരിച്ചു. എന്നാൽ, അഖിലേഷിന്റെ നിലപാടിനെ അനുകൂലിക്കാനോ തള്ളിക്കളയാനോ സമാജ് വാദി പാര്‍ട്ടി ഇതുവരെ തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക