മെക്സിക്കോയിൽ ഫൈസർ വാക്സിൻ സ്വീകരിച്ച 32കാരിയായ ഡോക്ടറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോച്ചിപ്പിടുത്തം, ശ്വാസ തടസ്സം, ചൊറിച്ചിൽ എന്നിവ അനുഭവപ്പെട്ടതിനെ തുടർന്നാണ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മെക്സിക്കോയുടെ വടക്കൻ സംസ്ഥാനമായ ന്യൂവോ ലിയോണിലെ ഒരു ജനറൽ ആശുപത്രിയിലെ ഐ. സി. യുവിലാണ് അവർ ഇപ്പോൾ.
ഡോക്ടർക്ക് അലർജി സംബന്ധമായ അസുഖം മുൻപ് ഉണ്ടായിരുന്നെന്നും. ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഒന്നും തന്നെ ഇത്തരത്തിലുള്ള ഒരു കേസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ഡോക്ടറുടെ കേസ് പഠിക്കുകയാണെന്ന് മെക്സിക്കൻ അധികൃതർ അറിയിച്ചു.
നേരത്തെ ഫൈസർ വാക്സിൻ സ്വകരിച്ച യു. എസ് നഴ്സിന് എട്ടുദിവസങ്ങൾക്ക് ശേഷം കോവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോർട്ട് വന്നിരുന്നു.
സാന്റിയാഗോയിലെ ആശുപത്രിയിൽ നഴ്സായ മാത്യു എന്ന നഴ്സ് ഡിസംബർ 18നാണ് കോവിഡ് വാക്സിൻ സ്വീകരിച്ചത്. വാക്സിൻ സ്വീകരിച്ച ശേഷം കൈക്ക് വേദന തോന്നിയിരുന്നുവെന്നും മറ്റൊരു പാർശ്വഫലങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക