രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വിവിധ ജില്ലകളിലായി നടന്ന കോവിഡ് വാക്സിനേഷൻ ഡ്രൈ റണ്ണിന്റെ ഫലങ്ങൾ ഇന്ന് മുതൽ വിലയിരുത്തും. ആരോഗ്യമന്ത്രായലയത്തിന്റെയും ഐസിഎംആറിന്റെയും വിദഗ്ധ സമിതിയാണ് ഫലങ്ങൾ വിലയിരുത്തുക. സംസ്ഥാനങ്ങൾ നൽകിയ റിപ്പോർട്ടുകളെല്ലാം സമിതി പരിശോധിച്ച് വിലയിരുത്തും. റിപ്പോർട്ടുകളുടെ പരിശോധനയുടെ അടിസ്ഥാനത്തിൽ ഇപ്പോൾ പുറപ്പെടുവിച്ച ഏതെങ്കിലും മാർഗ നിർദേശത്തിൽ ഭേഭഗതി വേണമെങ്കിൽ സമിതി നിർവഹിക്കും.
ഭാരത് പെട്രോളിയം കോർപറേഷൻ സ്വകാര്യവൽക്കരണം; സർക്കാർ ലക്ഷ്യം കോടികൾ
ഡിസിജിഐയുടെ അനുമതി ലഭിച്ചാൽ സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ട് വാക്സിൻ വിതരണത്തിനായി സജ്ജമാക്കുമെന്നും രണ്ടര കോടി പേർക്കുള്ള വാക്സിൻ ആയിരിക്കും ആദ്യമൊരുക്കുകയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ പറഞ്ഞു. കേരളത്തിലെ നാല് ജില്ലകളിലായി ആറ് കേന്ദ്രങ്ങളിലാണ് ഡ്രൈ റൺ നടന്നത്. മുൻഗണനാ വിഭാഗത്തിൽപ്പെട്ട 30 കോടി പേർക്ക് കോവിഡ് വാക്സിൻ നൽകുന്നതിന്റെ ചെലവ് കേന്ദ്ര സർക്കാർ വഹിക്കും എന്നാണ് അറിയിച്ചിട്ടുള്ളത്.
ഐഎഫ്എഫ്കെ; വിഷയം വിവാദമാക്കുന്നത് അനാവശ്യമെന്ന് കടകംപള്ളി സുരേന്ദ്രൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക