ഇത്തവണ രാജ്യാന്തര ചലച്ചിത്ര മേള നാല് മേഖലകളിലായി നടത്താനുള്ള തീരുമാനത്തെ വിവാദക്കുന്നത് അനാവശ്യമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കോവിഡ് പശ്ചാത്തലത്തില്‍ ഐഎഫ്എഫ്കെ നാല് സ്ഥലങ്ങളിലായി നടത്താന്‍ തീരുമാനിച്ചതിന് പിന്നാലെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധമുയർന്നിരുന്നു. മേള നാല് മേഖലകളിലായി നടത്താനുള്ള തീരുമാനം ദുഖകരമാണെന്ന് ശശി തരൂര്‍ എംപിയും ട്വീറ്റ് ചെയ്തിരുന്നു. വിമർശനങ്ങൾക്കെതിരെ ചലച്ചിത്ര സംവിധായകൻ കമലും മുന്നോട്ട് വന്നിരുന്നു.
നിവിൻ പോളി ചിത്രം ‘തുറമുഖം’ മെയ് 13 ന് തിയേറ്ററുകളിൽ
നാല് മേഖലകളിലായി നടത്താനുള്ള തീരുമാനം അന്താരാഷ്ട്ര ചലച്ചിത്ര രംഗത്തെ തിരുവനന്തപുരം ബ്രാന്‍ഡിനെ തകര്‍ക്കുമെന്നും വിഷയം പുനപരിശോധിക്കണമെന്നും കെ.എസ് ശബരിനാഥ് എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു. എന്നാൽ, വിവാദമുണ്ടാക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മറുപടി. മേള തിരുവനന്തപുരത്തിന്റേതല്ലെന്നും കേരളത്തിന്റേതാണെന്നുമാണ് തീരുമാനത്തെ അനുകൂലിക്കുന്നവരുടെ പക്ഷം.
ദാദാസാഹേബ് ഫാൽക്കെ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടൻ സുരാജ്, നടി പാർവതി
പ്രതികരിക്കാൻ ഇവിടെ എഴുതുക