ഡല്‍ഹി: കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാനായി കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടനകളും തമ്മില്‍ നടത്തിയ ഏഴാംവട്ട ചര്‍ച്ചയും പരാജയം. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിസമ്മതിച്ചതോടെ നാലര മണിക്കൂറോളം നീണ്ട ചര്‍ച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു.
വെളളിയാഴ്ച കര്‍ഷകരെ കേന്ദ്രം ചര്‍ച്ചയ്ക്ക് ക്ഷണിച്ചെങ്കിലും മറുപടി പറയാതെ കര്‍ഷക നേതാക്കള്‍ ഡല്‍ഹിയിലെ വിഞ്ജാന്‍ ഭവനില്‍ നിന്ന് മടങ്ങി.
ഇക്കാര്യത്തില്‍ ഡല്‍ഹി – ഹരിയാന അതിര്‍ത്തിയായ സിംഘവില് ഇന്ന് ചേരുന്ന യോഗത്തില്‍ കര്‍ഷക സംഘടനകള്‍ തീരുമാനമെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക