എറണാകുളം പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം ഇബ്രാഹിംകുഞ്ഞ് ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. രണ്ടാം തവണയാണ് ഇബ്രാഹിംകുഞ്ഞ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുന്നത്. നേരത്തെ സമർപ്പിച്ച ജാമ്യാപേക്ഷ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ച് തള്ളിയിരുന്നു.
നേരത്തെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിൽ ഇളവ് തേടി ഇന്നലെ ഇബ്രാഹിംകുഞ്ഞ് കോടതിയെ സമീപിച്ചെങ്കിലും പിന്നീട് പിന്മാറിയിരുന്നു. മുൻ ഉത്തരവിലെ സാഹചര്യങ്ങളിൽ മാറ്റമില്ലാത്ത സ്ഥിതിയ്ക്ക് അപേക്ഷ നിലനിൽക്കില്ലെന്നായിരുന്നു ഹൈക്കോടതിയുടെ വിലയിരുത്തൽ. അതേസമയം, ഇനിയും ആവശ്യമായി വന്നാൽ വീണ്ടും ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ് അറിയിച്ചിട്ടുണ്ട്. ഇതുവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങൾ വിശകലനം ചെയ്ത കൂടുതലെന്തെങ്കിലും അറിയേണ്ടതായി വന്നാൽ ചോദ്യം ചെയ്യേണ്ടി വരും. ആവശ്യമായി വന്നാൽ കോടതിയിൽ അപേക്ഷ നൽകാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക