കേരളാ കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗം എന്‍ഡിഎ വിടാനൊരുങ്ങുന്നു. കടുത്ത അവഗണ സഹിച്ച് മുന്നണിയില്‍ തുടരാനാകില്ലെന്ന് പി.സി. തോമസ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നണിയില്‍ നിസഹകരണം മാത്രമാണ് ഉണ്ടായതെന്നും അഞ്ച് ബോര്‍ഡ് അംഗങ്ങളും ഒരു ചെയര്മാന് പദവിയും ചോദിച്ചുവെന്നും രണ്ട് വര്‍ഷം കാത്തിരുന്നിട്ടും ഒന്നും നല്‍കിയില്ലെന്നും ഇനി പ്രതീക്ഷയില്ലെന്നും പി.സി. തോമസ് വ്യക്തമാക്കി.
കള്ളപ്പണ ഇടപാടിൽ ക്യാമ്പസ് ഫ്രണ്ട് നേതാവ് റൗഫിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കൂടാതെ മറ്റ് മുന്നണികളുമായി അനൗദ്യോഗിക ചര്‍ച്ച നടന്നിട്ടുണ്ട്. വൈകാതെ തീരുമാനം ഉണ്ടാകും. അനുകൂലമായ തീരുമാനങ്ങള്‍ എന്‍ഡിഎയില്‍ നിന്ന് ഉണ്ടാകുന്നില്ലെന്നും എന്‍ഡിഎയുടെ പ്രവര്‍ത്തനങ്ങളുമായി നിലവില്‍ സഹകരിക്കുന്നില്ലെന്നും എന്‍ഡിഎയില്‍ ഇനി തുടരില്ലെന്നും കൂടാതെ മറ്റ് മുന്നണി നേതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും അനുകൂലമായ ചര്‍ച്ചകളാണ് നടന്നതെന്നും പി.സി. തോമസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക