രാജ്യത്തെ സ്വർണാഭരണ വ്യവസായത്തെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ (പിഎംഎൽഎ) പരിധിയിലാക്കി കേന്ദ്ര സർക്കാർ. 2020 ഡിസംബർ 28 മുതൽ ജൂവലറികളിൽ നടക്കുന്ന ഇടപാടുകൾ ഈ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് ധനമന്ത്രാലയം ഇറക്കിയ ഉത്തരവിൽ പറയുന്നു.
അതായത് കൃത്യമായ രേഖകളില്ലാതെ നടത്തുന്ന സ്വർണ്ണ ഇടപാടുകളിൽ സമഗ്ര അന്വേഷണം നടത്താൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) അധികാരമുണ്ടാകും. ഇക്കാര്യം വ്യക്തമാക്കി ജൂവലറി ഉടമകൾക്ക് ഇഡി സർക്കുലർ അയച്ചുതുടങ്ങി.
സർക്കുലർ അനുസരിച്ച് 10 ലക്ഷം രൂപയ്ക്കു മുകളിൽ ഒന്നോ അതിലധികമോ തവണകളായി ഉപഭോക്താക്കൾ സ്വർണ്ണ ഇടപാടുകൾ നടത്തുമ്പോൾ കൃത്യമായ രേഖകൾ സൂക്ഷിക്കണം.
ഇഡി എപ്പോൾ ആവശ്യപ്പെട്ടാലും രേഖകൾ ഹാജരാക്കാൻ ജൂവലറി വ്യാപാരികൾ ബാധ്യസ്ഥരായിരിക്കും. കൃത്യമായ രേഖകൾ ഹാജരാക്കാനായില്ലെങ്കിൽ സ്വത്തു കണ്ടുകെട്ടലിനു പുറമേ മൂന്നു മുതൽ ഏഴുവർഷം വരെ തടവുശിക്ഷയും ലഭിക്കാം.
നിലവിൽ കൃത്യമായ രേഖകളില്ലാതെ പണമോ സ്വർണമോ പിടിച്ചെടുത്താൽ മൊത്തം മൂല്യത്തിന്റെ 82.50 ശതമാനം സർക്കാരിലേക്ക് കണ്ടുകെട്ടുകയാണ് പതിവ്. ഈ നിയമം നടപ്പാകുന്നതോടെ സ്വത്തു കണ്ടുകെട്ടലിനു പുറമേ സമഗ്ര അന്വേഷണവും ജൂവലറി വ്യാപാരികൾ നേരിടേണ്ടിവരും.
പുതിയ സർക്കുലറിനെതിരെ ജൂവലറി വ്യാപാരികൾ രംഗത്തുവന്നു. നിയമമനുസരിച്ച് പ്രവർത്തിക്കുന്ന ജൂവലറി വ്യാപാരികളെ കള്ളപ്പണക്കാരായി ചിത്രീകരിക്കുന്ന സർക്കുലർ പിൻവലിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.
ഭർത്താവ് ജോലി കളഞ്ഞ് അവൾക്കായി ജീവിക്കുന്നു, 6 വയസ്സുള്ള മോൾ കഥയറിയാതെ ഓടി നടക്കുന്നു; മാതാപിതാക്കൾ രോഗികളാണ്; ജീവൻ തുലാസിൽ .. കൂട്ടത്തിൽ ജപ്തിയും; നൊമ്പരക്കുറിപ്പ്
“നിയമപ്രകാരം വ്യാപാരം ചെയ്യുന്നവരെ കസ്റ്റമേഴ്സിൽ നിന്ന് അകറ്റാനും അനധികൃത വ്യാപാരം പ്രോത്സാഹിപ്പിക്കാനും മാത്രമേ ഇത്തരം നിയമങ്ങൾ ഉപകരിക്കൂ. വിമാനത്താവളങ്ങൾവഴി വരുന്ന കള്ളക്കടത്തു സ്വർണം എങ്ങോട്ടാണ് പോകുന്നതെന്ന് ഇഡിയ്ക്ക് കണ്ടുപിടിക്കാൻ കഴിയാത്തത് നിരാശാജനകമാണ്.
ജൂവലറി വ്യാപാരികളെ ആകെ കള്ളപ്പണക്കാരായി ചിത്രീകരിക്കുന്ന ഈ നിയമം പിൻവലിക്കണം.“– വിഷയത്തിൽ ഓൾ ഇന്ത്യ ജെം ആൻഡ് ജൂവലറി ഡൊമസ്റ്റിക്ക് കൗൺസിന്റെ ദേശീയ ഡയറക്ടർ അഡ്വ. എസ്. അബ്ദുൾ നാസർ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക