യുഎഇ നാടുകടത്തിയ കാസര്‍ഗോട്ടുകാരെ എന്‍ഐഎ ചോദ്യം ചെയ്തതായി റിപ്പോർട്ട്. ഐ എസില്‍ ചേര്‍ന്നവരുമായുള്ള ബന്ധത്തെ തുടര്‍ന്നാണ് തൃക്കരിപ്പൂര്‍, പടന്ന സ്വദേശികളായ ഏഴു പേരെ യുഎഇ നാടുകടത്തിയത്. ഇവരെ യുഎഇ പൊലീസ് അറസ്റ്റ് ചെയ്തത് ഐ എസില്‍ ചേര്‍ന്ന ഉടുമ്പുന്തലയിലെ റാഷിദ് അബ്ദുല്ല, ഇജാസ് എന്നിവരുമായി യുവാക്കള്‍ മൊബൈല്‍ ഫോണില്‍ ആശയ വിനിമയം നടത്തിയതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ്.
കൊല്ലത്ത് നവജാത ശിശു മരിച്ച സംഭവത്തിൽ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു
മൂന്ന് മാസത്തെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് നാടുകടത്തുകയായിരുന്നു.
കൂടാതെ കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ ഇറങ്ങിയ ഏഴ് പേരെയും എന്‍ഐഎ ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. പാസ്പോര്ട്ടുകള് പിടിച്ചെടുക്കുകയായിരുന്നു. ഇവര്‍ 2016 ലാണ് റാഷിദ് അബ്ദുല്ല, ഇജാസ് എന്നിവരുമായി ഫോണില്‍ സംസാരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക