നിലമ്പൂർ: ആദിവാസികള്‍ സഞ്ചരിച്ച ജീപ്പിന് നേരേ കാട്ടാനയുടെ ആക്രമണമെന്ന് റിപ്പോർട്ട്. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ കരുളായി ഉള്‍വനത്തിലെ മുണ്ടക്കടവ് പുലിമുണ്ടയില്‍ താമസിക്കുന്നവരാണ്. എന്നാൽ വാഹനത്തില്‍ മൂന്ന് കുട്ടികളുണ്ടായിരുന്നെങ്കിലും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പരിക്ക് പറ്റിയത് പുലിമുണ്ട കോളനിയിലെ ഹരിദാസ് (50), ഭാര്യ പ്രീതി (40), മകന് സുരേന്ദ്രന് (23), കോളനിയിലെ സുധാകരന് (36), ഭാര്യ അമ്മിണി (33) എന്നിവര്‍ക്കാണ്.
സര്‍ക്കാരിന്റെ നിസംഗതയും ധാര്‍ഷ്ട്യവും കര്‍ഷകരുടെ ജീവന് നഷ്ടപ്പെടുത്തിയെന്ന് രാഹുല്‍ഗാന്ധി
ഇവരെ നിലമ്പൂർ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടാതെ സുധാകരന്റെ മക്കളായ അനുഷ (3), ആദിത്യന് (2) ഹരിദാസിന്റെ മകന് കൃഷ്ണകുമാര്‍ (12) എന്നിവര്‍ ജീപ്പിലുണ്ടായിരുന്നുവെങ്കിലും പരിക്കുപറ്റാതെ രക്ഷപ്പെടുകയായിരുന്നു. ആനയുടെ ആക്രമണമുണ്ടായത് പുലിമുണ്ടയില്നിന്ന് മൂത്തേടം കല്‍ക്കുളത്തേക്കുള്ള വനപാതയിലാണ്. ഒറ്റയാന്, ജീപ്പ് അടുത്തെത്തിയോടെ മുന്നോട്ടുചാടുകയും ജീപ്പ് മറിച്ചിടുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക