അടിവസ്ത്രം മാത്രം ധരിച്ച് മോഷണത്തിന് ഇറങ്ങുന്ന കള്ളനെ ഒടുവില്‍ പോലീസ് പൊക്കി. ഈരാറ്റുപേട്ട അയ്യപ്പന് തട്ടേല്‍ വീട്ടില്‍ ‘ടാര്സന് മനീഷ് ‘എന്നറിയപ്പെടുന്ന മനീഷ് മധു എന്ന 39കാരനാണ് അറസ്റ്റിലായത്. ചാലക്കുടി കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ മോഷണം.
മോഷണം നടന്ന സ്ഥലങ്ങളിലും പരിസരത്തെ നാലു കിലോമീറ്റര്‍ ചുറ്റളവിലുള്ള നൂറോളം സി.സി.ടി.വി ക്യാമറകള്‍ അന്വേഷണ സംഘം പരിശോധിച്ചപ്പോഴാണ് അടി വസ്ത്രം മാത്രം ധരിച്ച ഒരാളുടെ അവ്യക്തമായ ചിത്രം ലഭിച്ചത്. തുടന്ന് നടത്തിയ അന്വേഷണത്തിലാണ് ‘ടാര്സന് മനീഷ്’കുടുങ്ങിയത്. അടി വസ്ത്രം മാത്രം ധരിച്ച് മോഷണം നടത്തുന്നതിനാലാണ് ഇയാള്‍ക്ക് ‘ടാര്സന്’ എന്ന പേര് വീണത്.
കഴിഞ്ഞ മാസം നോര്‍ത്ത് ചാലക്കുടി പള്ളിയുടെ പിറകിലെ വീട്ടിലും, ഗോള്‍ഡന്‍ നഗറിലെ വീട്ടിലും വീട്ടുകാര്‍ ഉറങ്ങുന്ന സമയം പുലര്‍ച്ചെ ജനല്‍ പാളി കുത്തി തുറന്ന് ഉറങ്ങി കിടന്നവരുടെ ആഭരണങ്ങള്‍ മോഷ്ടിക്കുകയായിരുന്നു. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി നാല്പതിലേറെ മോഷണ കേസുകളില്‍ ഇയാള്‍ പ്രതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക