ബജറ്റില്‍ പ്രഖ്യാപിച്ചതിനെല്ലാം പണമുണ്ടെന്നു ധനമന്ത്രി തോമസ് ഐസക്. നിലവിലുള്ള പദ്ധതികള്‍ കൂട്ടിയോജിപ്പിച്ചാണ് പ്രഖ്യാപനങ്ങള്‍ നടത്തിയത്. പുതുതായി 1200 കോടി രൂപയുടെ പദ്ധതികള്‍ മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളു. പ്രതിപക്ഷനേതാവിന് വകുപ്പുതല വിഭവ വിഭജനം മാത്രമേ അറിയൂ. പ്രതിസന്ധികാലത്ത് ഒരുമിച്ചുനില്ക്കാന് പ്രതിപക്ഷസംഘടനകള്‍ക്ക് അറിയില്ല.
തൊഴിലവസരനിര്മിതിയില് കെ–ഡിസ്ക് പുനസംഘടന സുപ്രധാനചുവടുവയ്പായിരിക്കും. കെ–ഡിസ്ക് ക്രമേണ കേരളത്തിന്റെ തൊഴില്‍ പോര്‍ട്ടലായി പ്രവര്‍ത്തിക്കും. തൊഴിലുമടകളുമായുള്ള ഏകോപനത്തിനും കെ–ഡിസ്കിന് അധികാരം നല്‍കും. പുനസംഘടിപ്പിക്കുന്ന കെ–ഡിസ്കിന് കെ.എം.എബ്രഹാം തന്നെ നേതൃത്വം നല്‍കും.
സര്‍വകലാശാലകളിലെ മികവിന്റെ കേന്ദ്രങ്ങള്‍ വിപ്ലവകരമായ മാറ്റമുണ്ടാക്കും. മികവിന്റെ കേന്ദ്രങ്ങളിലെ നിയമനങ്ങളില്‍ വീതംവയ്പ്പ് അനുവദിക്കില്ല. ജി.എസ്.ടി വരുമാനം വര്‍ധിപ്പിക്കാന്‍ ഏറ്റവും മികച്ച നടപടികള്‍ കൈക്കൊള്ളും. 16 ശതമാനം വര്‍ധന ലക്ഷ്യം. അടുത്തവര്‍ഷം കേരളം നഷ്ടപരിഹാരപരിധി കടക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക