ബജറ്റില്‍ വിനോദ സഞ്ചാര മേഖലയ്ക്കായി വകയിരുത്തിയ തുക അപര്യാപ്തമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ടൂറിസം മേഖലയുടെ തിരിച്ചുവരവിനുള്ള ഉത്തേജക പാക്കേജ് ബജറ്റിലില്ലെന്നും ടൂറിസം മാര്‍ക്കറ്റിംഗിനായുള്ള 100 കോടി അപര്യാപ്തമാണെന്നും മേഖലയിലുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ടൂറിസം മേഖലക്ക് കൊവിഡാനന്തരം ഉത്തേജകമായാണ് ബജറ്റിലെ പ്രഖ്യാപനങ്ങള്‍. എന്നാല്‍ ടൂറിസം മേഖലയിലെ തൊഴില്‍ നഷ്ടമടക്കം പരിഹരിക്കാന്‍ പദ്ധതികള്‍ ഇല്ല.
‘ധനമന്ത്രിയുടേത് വെറും ബഡായി ബഡ്ജറ്റ്’: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
തകര്‍ന്നു കിടക്കുന്ന ടൂറിസം മേഖലയ കൈപിടിച്ചുയര്‍ത്താന്‍ ടൂറിസം മാര്‍ക്കറ്റിംഗിനായി 100 കോടി വകയിരുത്തിയെങ്കിലും അത് അപര്യാപ്തമാണെന്നും ടൂറിസം സംരംഭകര്‍ക്ക് പലിശ ഇളവുകളോട് കൂടിയുള്ള വായ്പ,ഹൗസ് ബോട്ടുകള്‍ക്കുള്ള വായ്പ എന്നിവ ഇത്തവണയും ബജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും കഴിഞ്ഞ ബജറ്റിലെ സമാന പ്രഖ്യാപനം ഇപ്പോഴും നടപ്പിലായിട്ടില്ലെന്നും ആരോപണങ്ങളുണ്ട്. കൂടാതെ കേരള വിനോദ സഞ്ചാര തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആരംഭിക്കുമെന്ന പ്രഖ്യാനവും മൂന്നാറില്‍ നേരത്തെയുണ്ടായിരുന്ന ട്രെയിന്‍ സര്‍വീസ് വീണ്ടും തുറക്കാനുള്ള ശ്രമം നടക്കുന്നതായും ബജറ്റിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക